അർജന്റീന താരം ലയണൽ മെസിയുടെ ഗോട്ട് ഇന്ത്യ ടൂറിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. രാഷ്ട്രീയ, ഉദ്യോഗസ്ഥ നടപടിക്രമങ്ങളെക്കാൾ കായിക മത്സരങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.കൊൽക്കത്തയിൽ നടന്ന ഒരു ഓട്ടമത്സര പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു ബൂട്ടിയ.
advertisement
രാഷ്ട്രീയ പ്രസംഗങ്ങൾക്കോ ആചാരപരമായ കാലതാമസത്തിനോ വേണ്ടിയല്ല, മറിച്ച് കായിക മത്സരങ്ങളെയും കളിക്കാരെയും കാണാനാണ് ആരാധകർ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസിയുടെ പരിപാടിക്കിടെയുണ്ടായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബൂട്ടിയയുടെ പരാമർശം.
രാഷ്ട്രീയ പ്രസംഗങ്ങൾ, മുഖ്യാതിഥി ഹസ്തദാനം തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യയിലുടനീളം പലപ്പോഴും കായിക മത്സരങ്ങൾ വൈകുന്നത് നമ്മൾ കാണുന്നു. അത് ആവശ്യമില്ല. ആരാധകരും കളിക്കാരും കായികമത്സരങ്ങൾ കാണാനാണ് വരുന്നത്. വിഐപികൾക്കായി കാത്തിരിക്കുന്നതിനുപകരം കായികമത്സരങ്ങൾ ആരംഭിക്കണമെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു. കൊൽക്കത്ത പരിപാടിയിൽ ആരാധകർക്ക് കായികമേളയും മെസിയെയും കാണാൻ മാത്രമെ ആഗ്രഹമുണ്ടായിരുന്നുള്ളു എന്നും പറഞ്ഞു. കൊൽക്കത്തിയിലെ സംഭവം സമീപനത്തിൽ മാറ്റം വരുത്തുമെന്ന് ബൂട്ടിയ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മെസ്സിയുടെ പരിപാടി സംഘാടകത്തിലെ പിഴവുകളും മോശം മാനേജ്മെന്റും പരാജയമായിരുന്നു. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും, സെലിബ്രിറ്റികളും, ഉദ്യോഗസ്ഥരും തടിച്ചുകൂടിയതോടെ ആയിരക്കണക്കിന് ആരാധകർ നിരാശരായി, പൊതുജനങ്ങളുടെ ഇടപെടൽ പരിമിതപ്പെടുത്തുകയും മൈതാനത്ത് അദ്ദേഹത്തിന്റെ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇത് സ്റ്റേഡിയത്തിൽ അരക്ഷിതാവസ്ഥയ്ക്കും സംഘർഷത്തിനും കാരണമായിരുന്നു.
