TRENDING:

ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത് എന്ത്?

Last Updated:

ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്കിടയിൽ‌ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ‌ നിന്ന് പാകിസ്ഥാൻ പിന്മാറി. നിലപാടിൽ നിന്ന് മലക്കം മറിയാൻ പാക് ക്രിക്കറ്റ് ബോർഡിനെ നിർബന്ധിതമാക്കിയത് എന്തൊക്കെയെന്ന് നോക്കാം

advertisement
ഫെബ്രുവരി 15ന് നടക്കേണ്ട ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ മാസം ആദ്യം പാകിസ്ഥാൻ എടുത്ത വിവാദ തീരുമാനം ഏകദേശം 10 ദിവസം നീണ്ടുനിന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയത് "അനീതിയല്ലേ" എന്നായിരുന്നു പാകിസ്ഥാന്റെ ചോദ്യം.
(AFP Photo)
(AFP Photo)
advertisement

തീരുമാനം മാറ്റാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത് എന്താണ്?

ഐസിസി ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മറ്റ് ബോർഡ് അംഗങ്ങളിൽ നിന്നുമുള്ള കടുത്ത സമ്മർദവും സാമ്പത്തിക പ്രത്യാഘാതങ്ങളും ടൂർണമെന്റിലെ ഏറ്റവും ലാഭകരമായ ഈ മത്സരം നടക്കുമെന്ന് ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഐസിസിയുടെ ആദ്യ മുന്നറിയിപ്പ്

ബഹിഷ്കരണ തീരുമാനത്തോട് ഐസിസി വളരെ വേഗത്തിലാണ് പ്രതികരിച്ചത്. ആഗോള ടൂർണമെന്റിൽ ചില മത്സരങ്ങളിൽ മാത്രം പങ്കെടുക്കുന്നത് കായികരംഗത്തിന്റെ അഖണ്ഡതയെയും മത്സരബുദ്ധിയെയും ബാധിക്കുമെന്ന് ഐസിസി പ്രസ്താവനയിറക്കി. കൂടാതെ, നിശ്ചയിച്ച മത്സരം കളിക്കാൻ വിസമ്മതിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

advertisement

ചർച്ചകളും സമ്മർദവും

തുടർന്നുള്ള ദിവസങ്ങളിൽ ഐസിസിയും മറ്റ് അംഗങ്ങളും തീവ്രമായ ചർച്ചകളിൽ ഏർപ്പെട്ടു. ഈ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഐസിസി, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘങ്ങൾ ലാഹോറിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

മത്സരം റദ്ദാക്കുന്നത് ഐസിസിക്ക് മാത്രമല്ല, മറ്റ് പല അംഗരാജ്യങ്ങൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന മത്സരങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടമെന്ന് റിപ്പോർട്ടുകളുണ്ട്.

advertisement

അതേസമയം, ആഗോള ക്രിക്കറ്റിന്റെ നന്മ മുൻനിർത്തി ബഹിഷ്കരണ തീരുമാനത്തിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പാകിസ്ഥാനോട് അഭ്യർത്ഥിച്ചു.

ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. ഇത് ആ രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ്. പണ്ട് തങ്ങൾ നൽകിയ പിന്തുണ ഓർമിപ്പിച്ചുകൊണ്ടും, മത്സരം ഉപേക്ഷിച്ചാലുണ്ടാകുന്ന "സാമ്പത്തിക ആഘാതം" വെളിപ്പെടുത്തിക്കൊണ്ടും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാന് കത്തയച്ചിരുന്നു.

ബഹിഷ്കരണം പിൻവലിച്ചു

ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വെച്ച് ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ പിസിബി, ബിസിബി അധികൃതരുമായി ചർച്ച നടത്തി. തിങ്കളാഴ്ച പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അന്തിമ തീരുമാനമായത്. വൈകുന്നേരത്തോടെ പാകിസ്ഥാൻ ഔദ്യോഗികമായി ബഹിഷ്കരണം പിൻവലിച്ചു.

advertisement

"വിവിധ തലങ്ങളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചും, 2026 ഫെബ്രുവരി 15ന് നിശ്ചയിച്ചിട്ടുള്ള ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ ടീം പങ്കെടുക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു. ക്രിക്കറ്റിന്റെ അന്തസ്സും ആഗോള കായിക വിനോദത്തിന്റെ തുടർച്ചയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം," - പാക് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

തീരുമാന മാറ്റത്തിന് പിന്നിലെ ഘടകങ്ങൾ

  • നയതന്ത്ര സമ്മർദം- ഉഭയകക്ഷി രാഷ്ട്രീയത്തിന് ഉപരിയായി ക്രിക്കറ്റിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ബംഗ്ലാദേശും ശ്രീലങ്കയും ഉൾപ്പെടെയുള്ള ഐസിസി അംഗരാജ്യങ്ങൾ നടത്തിയ അഭ്യർത്ഥനകൾ.
  • advertisement

  • വാണിജ്യ താൽപര്യങ്ങൾ- ഐസിസിയുടെ ആഗോള സംപ്രേഷണ വരുമാനത്തിന്റെയും സ്പോൺസർഷിപ്പിന്റെയും പ്രധാന സ്രോതസ്സാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. ഇത് റദ്ദാക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമായിരുന്നു.
  • നിയന്ത്രണാതീതമായ കാരണങ്ങളാൽ കരാർ പാലിക്കാൻ കഴിയാത്ത സാഹചര്യം പാകിസ്ഥാൻ ഉന്നയിച്ചെങ്കിലും ഐ.സി.സി അതിന് വ്യക്തമായ ന്യായീകരണം ആവശ്യപ്പെട്ടു.
  • സാമ്പത്തിക പ്രത്യാഘാതങ്ങൾ- ശിക്ഷാ നടപടികൾ ഐസിസി പരസ്യമായി വെളിപ്പെടുത്തിയില്ലെങ്കിലും, സാമ്പത്തിക പിഴയടക്കമുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമായിരുന്നു. ഇത് തീരുമാനത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാൻ ഭരണാധികാരികളെ പ്രേരിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Following a tense 10-day standoff, the Pakistani government has officially retracted its proposal to boycott the high-stakes T20 World Cup match against India, scheduled for February 15, 2026. Originally intended as a gesture of solidarity with Bangladesh, the boycott threat was neutralized by a combination of diplomatic and financial pressures.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത് എന്ത്?
Advertisement
Open in App
Home
Video
Impact Shorts
Web Stories