അപേക്ഷാ ഫോമിന് അഞ്ച് രൂപ, പൂരിപ്പിക്കാൻ 20 രൂപ, രജിസ്ട്രേഷൻ 100 രൂപ.. ആധാറിൻ്റേയും റേഷൻ കാർഡിന്റെയും പകർപ്പ് കൂടി നൽകിയാൽ കിട്ടാൻ പോകുന്നത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അമ്പതിനായിരം രൂപ..ഇതായിരുന്നു കംപ്യുട്ടർ സ്ഥാപന ഉടമയുടെ തട്ടിപ്പു വാഗ്ദാനം. കേരളത്തിൽ ഇവിടെ മാത്രമേ അപേക്ഷ സ്വീകരിക്കു എന്ന പ്രചരണം കൂടിയായതോടെ കമ്പ്യൂട്ടർ സെൻ്റർ സ്ത്രീകളെ കൊണ്ട് നിറഞ്ഞു. ആയിരകണക്കിന് സ്ത്രീകളാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്.
Also Read-ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാര്‍; ഒരു മാസത്തിനു ശേഷം അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു
advertisement
ഇതിനിടെ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും റോഡിലിറങ്ങിയിരുന്നു. ഇത്തരമൊരു സംഭവം നടക്കുന്നുവെന്ന് പൊലീസും ജില്ലാ അധികൃതരും നേരത്തെ അന്വേഷിക്കേണ്ടതായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ജനങ്ങളെ കബളിപ്പിക്കാൻ അനുവദിക്കില്ലെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കൊട്ടാരക്കര എംഎൽഎ ഐഷാ പോറ്റി അറിയിച്ചു.കർശന നടപടി ഉണ്ടാകുമെന്ന് തഹസിൽദാരും വ്യക്തമാക്കിയിട്ടുണ്ട്.