അമേരിക്കൻ സമൂഹത്തെ ഭയപ്പെടുത്തിയ കുറ്റവാളികളെയും അവരെ നീക്കം ചെയ്ത പ്രദേശങ്ങളെയും കുറിച്ച് പൗരന്മാർക്ക് വ്യക്തമായ ധാരണ നൽകാനാണ് ഡാറ്റാബേസ് രൂപീകരിച്ചതെന്ന് ഡി.എച്ച്.എസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന് കീഴിൽ നടന്ന അറസ്റ്റുകളുടെ ഒരു ഭാഗം മാത്രമാണിതെന്നും കുറ്റവാളികളെ പൂർണ്ണമായും പുറത്താക്കുന്നത് വരെ നടപടികൾ തുടരുമെന്നും വകുപ്പ് അറിയിച്ചു.
രണ്ടാം തവണയും അധികാരമേറ്റ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. അധികാരമേറ്റ ആദ്യ ദിവസം തന്നെ തെക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും കൂടുതൽ സൈന്യത്തെ വിന്യസിച്ചും ‘ക്രിമിനൽ കുടിയേറ്റക്കാരെ’ കൂട്ടത്തോടെ നാടുകടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഇത്തരം പരിശോധനകൾ സംഘർഷങ്ങൾക്കും വലിയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. ഫെഡറൽ ഏജന്റുകൾക്ക് ബോഡി ക്യാമറകളും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ആഭ്യന്തര സുരക്ഷാ വകുപ്പിനുള്ള ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥർ മാസ്‌ക് ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവും ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ല.
advertisement
