TRENDING:

ആയത്തൊള്ള അലി ഖമനയി? മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ നയിച്ച പരമാധികാരി

Last Updated:

1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിലൂടെ ഷാ ഭരണകൂടത്തെ പുറത്താക്കിയ കാലത്താണ് ഖമനയി രാഷ്ട്രീയത്തിൽ സജീവമാകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായുള്ള ഇറാന്റെ പതിറ്റാണ്ടുകൾ നീണ്ട ഏറ്റുമുട്ടലുകൾക്ക് നേതൃത്വം നൽകിയ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി (86) കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച ടെഹ്‌റാനിലെ ഭരണസിരാകേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. ഖമനയിയുടെ വസതി പൂർണ്ണമായും തകർന്നതായും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെടുത്തതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
News18
News18
advertisement

വിപ്ലവത്തിലൂടെ വളർന്ന നേതാവ്

1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിലൂടെ ഷാ ഭരണകൂടത്തെ പുറത്താക്കിയ കാലത്താണ് ഖമനയി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1989-ൽ റൂഹുള്ള ഖൊമേനിയുടെ മരണത്തെത്തുടർന്ന് അദ്ദേഹം ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി നിയമിതനായി. തുടക്കത്തിൽ ഭരണരംഗത്ത് അത്ര ശക്തനല്ലെന്ന് കരുതപ്പെട്ടിരുന്ന ഖമനയി, പിന്നീട് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) അടുത്ത ബന്ധം സ്ഥാപിച്ച് ഇറാന്റെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു.

അമേരിക്കയുമായുള്ള ശത്രുതയും ആണവ കരാറും

അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിരാളിയായിരുന്ന അദ്ദേഹം മേഖലയിലെ സായുധ ഗ്രൂപ്പുകൾക്കും ഇറാന്റെ മിസൈൽ-ആണവ പദ്ധതികൾക്കും കരുത്തുപകർന്നു. 2013-ൽ അദ്ദേഹം അവതരിപ്പിച്ച 'ഹീറോയിക് ഫ്ലെക്സിബിലിറ്റി ' എന്ന നയതന്ത്രമാണ് 2015-ലെ ചരിത്രപരമായ ആണവ കരാറിലേക്ക് വഴിതുറന്നത്. എന്നാൽ 2018-ൽ ട്രംപ് ഈ കരാറിൽ നിന്ന് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.

advertisement

ആഭ്യന്തര പ്രക്ഷോഭങ്ങളും അടിച്ചമർത്തലുകളും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണകാലത്തുടനീളം ഇറാന്റെ വിദേശനയങ്ങളിൽ അവസാന വാക്ക് ഖമനയിയുടേതായിരുന്നു. രാജ്യത്തിനകത്ത് ഉയർന്നുവന്ന പല ജനകീയ പ്രക്ഷോഭങ്ങളെയും സൈനിക ശക്തി ഉപയോഗിച്ച് അദ്ദേഹം അടിച്ചമർത്തി. സമീപകാലത്ത് വിലക്കയറ്റത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെയും അദ്ദേഹം കടുത്ത രീതിയിലാണ് നേരിട്ടത്. ഒടുവിൽ മിസൈൽ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന അമേരിക്കൻ സമ്മർദ്ദം നിലനിൽക്കെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ആയത്തൊള്ള അലി ഖമനയി? മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ നയിച്ച പരമാധികാരി
Open in App
Home
Video
Impact Shorts
Web Stories