ദുർഘടമായ ഭൂപ്രദേശത്ത് മുട്ടുകുത്തി നിൽക്കുന്ന സൈനികർ തങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ഉയർത്തിക്കാട്ടുന്നതും തങ്ങൾ പാകിസ്ഥാൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരാണെന്ന് അവകാശപ്പെടുന്നതും വീഡിയോയിൽ കാണാം. തങ്ങളുടെ സൈനികരാരും തന്നെ തീവ്രവാദികളുടെ കസ്റ്റഡിയിലില്ലെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ മുൻപത്തെ വാദങ്ങളെ തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ.
"ഓപ്പറേഷൻ ഹെറോഫ് 2.0" എന്ന് ബിഎൽഎ വിശേഷിപ്പിക്കുന്ന സൈനിക നീക്കത്തിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് ഗ്രൂപ്പിന്റെ അവകാശവാദം. 2025 പകുതിയോടെ ബലൂചിസ്ഥാനിൽ വിഘടനവാദി ഗ്രൂപ്പുകൾ സർക്കാർ സേനയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം ശക്തമാക്കിയിരുന്നു.
advertisement
വീഡിയോയിലുള്ളവർ തങ്ങളുടെ യൂണിറ്റ് വിവരങ്ങളും തിരിച്ചറിയൽ രേഖകളും കാണിക്കുന്നുണ്ട്. പാകിസ്ഥാന് വേണ്ടി പോരാടിയിട്ടും സൈന്യം തങ്ങളെ ഉപേക്ഷിച്ചു എന്ന് തടവിലാക്കപ്പെട്ട ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. തങ്ങളുടെ മോചനത്തിനായി സർക്കാരും സൈനിക നേതൃത്വവും ചർച്ചകൾ നടത്തണമെന്നും ഇവർ അഭ്യർത്ഥിക്കുന്നുണ്ട്.
തങ്ങളുടെ പക്കൽ ഇരുപതിലധികം തടവുകാരുണ്ടെന്നും ഇതിൽ പ്രാദേശിക ബലൂച് ലവികളെയും പൊലീസുകാരെയും വിട്ടയച്ചതായും ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ അധികൃതർ തടവിലാക്കിയിരിക്കുന്ന ബലൂച് തടവുകാരെ വിട്ടയച്ചാൽ പകരം സൈനികരെ നൽകാമെന്നും അല്ലാത്തപക്ഷം തങ്ങൾ രൂപീകരിച്ച "ബലൂച് നാഷണൽ കോടതി" വഴി വധശിക്ഷ നടപ്പാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സൈനികരെ പിടികൂടിയ കാര്യം പാകിസ്ഥാൻ സർക്കാർ ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല.
