ജയ്പൂരിലെ കോൺസ്റ്റിറ്റ്യൂഷണല്‍ ക്ലബ്ബിൽ നടന്ന ഒരു ഹൈ-ടീ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായങ്ങൾ 1990കളുടെ തുടക്കത്തിലെ സംഭവങ്ങളിൽ വേരൂന്നിയതാണെന്നും (പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിൽ) 2019ലെ കേന്ദ്രസർക്കാരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്ന് രൂപപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''പ്രധാനമന്ത്രി മോദി ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയപ്പോൾ മാത്രമല്ല ഞാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ജമ്മു കശ്മീരിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളെ പുറത്താക്കിയ 1992ലും ഞാൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു,'' ബ്ലാക്ക്മാൻ പറഞ്ഞു.
advertisement
ആ സമയത്ത് നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ച അദ്ദേഹം കുടിയിറക്കപ്പെട്ട സമൂഹം നേരിടുന്ന ഗുരുതരമായ അനീതി സംബന്ധിച്ച കാര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ യുകെയിൽ ശ്രമങ്ങൾ നടന്നിരുന്നതായി വ്യക്തമാക്കി.
''ആ സമയത്ത് ഞങ്ങൾ ഒരു വലിയ യോഗം വിളിച്ചുകൂട്ടി ഇത് തെറ്റാണെന്നും അന്യായമാണെന്നും ജനങ്ങളോട് പറഞ്ഞു. മതത്തിന്റെയും പശ്ചാത്തലത്തിന്റെയും പേരിൽ മാത്രമാണ് ആളുകളെ അവരുടെ പൂർവികളുടെ വീടുകളിൽ നിന്ന് പുറത്താക്കിയത്,'' അദ്ദേഹം പറഞ്ഞു.
മേഖലയിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളെ താൻ നിരന്തരം അപലപിച്ചിട്ടുണ്ടെന്നും ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങളിൽ പാകിസ്ഥാൻ നടത്തുന്ന നിയന്ത്രണത്തെ താൻ അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെയും ബ്ലാക്ക്മാൻ അപലപിച്ചിരുന്നു. 2025 ജൂലൈയിൽ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ബ്ലാക്ക്മാൻ സംഭവത്തെ അപലപിച്ചു.
''സമാധാനം നിലനിൽക്കുന്നതിൽ എനിക്ക് ആശ്വാസമുണ്ട്, പക്ഷേ വെടിനിർത്തൽ ഇപ്പോഴും ദുർബലമാണ്. ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സുരക്ഷാ ബന്ധം തേടുമ്പോൾ, തീവ്രവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം നിൽക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെട്ടു,'' അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് യുകെ പാർലമെന്റിൽ സംസാരിച്ച ബ്ലാക്ക്മാൻ, ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെയും പരാമർശിച്ചു, ''അതുപോലെ, പഹൽഗാമിൽ നടന്ന ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടിയായ 'ഓപ്പറേഷൻ സിന്ദൂരും' ഉണ്ടായി. 26 പേരുടെ ജീവൻ അപഹരിച്ച നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ ഞാൻ ഇപ്പോഴും അമ്പരപ്പിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു''.
അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്നും ബ്ലാക്ക്മാൻ ആരോപിച്ചു, 'കശ്മീർ പണ്ഡിറ്റുകൾക്കും കശ്മീർ താഴ്വരയിലേക്ക് മടങ്ങാനുള്ള അവരുടെ അവകാശത്തിനും ഇന്ത്യയുടെ ജനങ്ങളെയും പ്രദേശത്തെയും സംരക്ഷിക്കാനുള്ള പരമാധികാരത്തിനും ഒപ്പം നിൽക്കുന്ന ഒരാൾ എന്ന നിലയിൽ, പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഈ ഭീകരത ജമ്മു കശ്മീരിൽ തുടരുന്നത് അതിരുകടന്നതാണ്, അദ്ദേഹം പറഞ്ഞു.
ജൂണിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ ഗ്ലോബൽ ഔട്ട്‌റീച്ചിനിടെ, ബ്ലാക്ക്മാൻ പാകിസ്ഥാനെ 'പരാജയപ്പെട്ട രാഷ്ട്രം' എന്ന് വിശേഷിപ്പിക്കുകയും അതിന്റെ സിവിൽ-സൈനിക സന്തുലിതാവസ്ഥയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 'അപ്പോൾ ആരാണ് ചുമതല വഹിക്കുന്നത്? ജനാധിപത്യമോ അതോ ജനറൽമാരോ? പാകിസ്ഥാനിൽ നിന്ന് പരമാധികാര ഇന്ത്യയിലേക്ക് തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു.
