TRENDING:

'ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെയാകാം'; 'രണ്ടു കുട്ടികൾ' നയം ചൈന അവസാനിപ്പിക്കുന്നു

Last Updated:

ബീജിങിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീജിംഗ്: ചൈനയിലെ വിവാദമായ 'രണ്ടു കുട്ടികൾ' എന്ന നയം അവസാനിപ്പിക്കുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ, ദമ്പതികൾക്ക് ഇപ്പോൾ മൂന്ന് കുട്ടികൾ വരെയാകാമെന്ന് അവിടുത്തെ സർക്കാർ വ്യക്തമാക്കി, രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു.
china
china
advertisement

ബീജിങിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി ബി യോഗത്തിൽ പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷീ ജിൻപിംഗ അധ്യക്ഷത വഹിച്ചു. ഈ തീരുമാനം “നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്ന ജനങ്ങളോട് സജീവമായി പ്രതികരിക്കുന്നതിന് ഒരു ദേശീയ തന്ത്രം നടപ്പിലാക്കാനും” സഹായിക്കുമെന്ന് സി‌സി‌പി(ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) പ്രസ്താവനയിൽ പറയുന്നു.

1978 ൽ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത് ചൈനീസ് തീരപ്രദേശങ്ങളിലെ സാമ്പത്തിക കുതിച്ചുചാട്ടം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള രാജ്യത്ത് വലിയതോതിതുള്ള വികസന കുതിച്ചുചാട്ടത്തിന് തുടക്കമിടുമ്പോഴായിരുന്നു. എന്നാൽ, 2016 ജനുവരി മുതൽ, ദമ്പതികൾക്ക് രണ്ടു കുട്ടികൾ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചിരുന്നു.

advertisement

രാജ്യത്ത് അധ്വാനിക്കുന്ന ജനസംഖ്യയെ മറികടക്കുമെന്ന് മുൻ‌കൂട്ടി പ്രവചിക്കപ്പെടുന്ന, അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രായമാകുന്ന വ്യക്തികളെക്കുറിച്ചുള്ള ആശങ്കകൾ അംഗീകരിച്ച് രണ്ട്-ശിശു നയം നടപ്പാക്കി അഞ്ച് വർഷത്തിന് ശേഷം, ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെയാകാമെന്ന തീരുമാനത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തിയിരിക്കുകയാണ്.

Also Read- 'മധ്യകേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ലവ് ജിഹാദ് എന്നൊക്കെ പ്രസംഗിച്ചവരെ ക്രിസ്ത്യാനികൾ ഉള്‍പ്പെടെ തളളിക്കളഞ്ഞു' എംഎ ബേബി

2016 മുതൽ 2020 വരെ, തുടർച്ചയായ നാല് വർഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക് ഡും അനുസരിച്ചും നഗരത്തിൽ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോർട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെൻസസിന്റെ കണ്ടെത്തലുകൾ പ്രകാരം 1950 കൾക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു, 2020 ൽ ഒരു സ്ത്രീക്ക് ശരാശരി 1.3 കുട്ടികളായി ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞു.

advertisement

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, 1980 കളിൽ രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ തുടക്കത്തിസാണ് ചൈനയിൽ ജനന നിയന്ത്രണ നിയമങ്ങൾ ഏർപ്പെടുത്തിയത്. ജനന നിയന്ത്രണ നയം ലംഘിച്ച മാതാപിതാക്കൾക്ക് അവരുടെ വാർഷിക ഡിസ്പോസിബിൾ വരുമാനത്തിന്റെ 10 ഇരട്ടി വരെ പിഴയായി ഈടാക്കിയിരുന്നു.

“ഒരു കുട്ടി: ചൈനയുടെ ഏറ്റവും സമൂലമായ പരീക്ഷണത്തിന്റെ കഥ” എന്ന മാധ്യമപ്രവർത്തക മെയി ഫോങ്ങിന്റെ പുസ്തകത്തിൽ, ചൈനയിലെ ദേശീയ ജനസംഖ്യ, കുടുംബാസൂത്രണ കമ്മീഷന് രാജ്യത്ത് ജനന നിയന്ത്രണ നിയമങ്ങൾ നടപ്പാക്കാൻ 85 ദശലക്ഷത്തിലധികം പാർട്ട് ടൈം ജോലിക്കാരുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ചൈനയിൽ, വാർഷിക വന്ധ്യംകരണം 1983 ൽ 20 ദശലക്ഷമായി ഉയർന്നു, 1980 കളിൽ പ്രതിവർഷം ശരാശരി 1.2 കോടി വന്ധ്യംകരണം രാജ്യത്ത് നടത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
'ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെയാകാം'; 'രണ്ടു കുട്ടികൾ' നയം ചൈന അവസാനിപ്പിക്കുന്നു
Open in App
Home
Video
Impact Shorts
Web Stories