ഇന്ത്യൻ നയതന്ത്രം വളരെ ശക്തമാണെന്നും ഈ വിഷയത്തിൽ നിർണ്ണായകമായ ഒരു പങ്ക് വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ യുദ്ധം വലിയൊരു തെറ്റാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് ഇറാന് എതിരെയുള്ളത് മാത്രമല്ല, മറിച്ച് ലോകത്തിന് മുഴുവൻ എതിരാണെന്നും വിവിധ രാജ്യങ്ങളിലെ ജനങ്ങൾ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവർക്കിടയിലെ സംഘർഷം കുറയ്ക്കുന്നതിൽ ഇന്ത്യക്ക് ഫലപ്രദവും ക്രിയാത്മകവുമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഫതാലി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ പുലർത്തുന്ന സന്തുലിതമായ വിദേശനയത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു.
advertisement
സംഘർഷത്തിനിടയിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്ര
യുദ്ധസാഹചര്യം നിലനിൽക്കുമ്പോഴും ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ യാത്ര തുടരുകയാണ്. എൽപിജി ടാങ്കറായ 'ഗ്രീൻ ആശ' (Green Asha) ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ കപ്പലുകളാണ് സംഘർഷം ആരംഭിച്ച ശേഷം ഈ സുപ്രധാന പാതയിലൂടെ സുരക്ഷിതമായി കടന്നുപോയത്. ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതയായ ഇവിടെ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും ബിഡബ്ല്യു ടിവൈആർ, ബിഡബ്ല്യു ഇഎൽഎം, പൈൻ ഗ്യാസ്, ജഗ് വസന്ത് തുടങ്ങിയ നിരവധി കപ്പലുകൾ ടൺ കണക്കിന് ഇന്ധനവുമായി ഇതിനോടകം യാത്ര പൂർത്തിയാക്കി. ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല പോർട്ടുകളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചരക്കെത്തിക്കുന്നതിൽ ഇന്ത്യൻ ടാങ്കറുകൾ വിജയിച്ചു. നിലവിൽ യുദ്ധം ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് .
