ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ഇസ്രായേൽ മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്തു. ഖമനയിയുടെ മൃതദേഹത്തിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറിയതായി ഇസ്രായേലിന്റെ ചാനൽ 12 വെളിപ്പെടുത്തി.
ആക്രമണത്തിൽ ഖമനയിയുടെ മകൾ, കൊച്ചുമകൻ, മരുമകൾ, മരുമകൻ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഖമനയിയെ കൂടാതെ ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂർ എന്നിവരും ഇതേ ആക്രമണത്തിൽ വധിക്കപ്പെട്ടു. ഇതോടെ ഇറാന്റെ സൈനിക-ഭരണ നേതൃത്വം പൂർണ്ണമായും തകർന്ന നിലയിലാണ്.
ഖമനയിയുടെ വധം വൻ ജനകീയ പ്രക്ഷോഭത്തിന് വഴിയൊരുക്കുമെന്ന് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിറക്കി. ഈ കൊലപാതകം വൻശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിൽ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
