TRENDING:

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഇറാനിൽ വൻ സ്ഫോടനങ്ങൾ

Last Updated:

കഴിഞ്ഞ ദിവസം താൽ‌ക്കാലികമായി ചുമതലയേറ്റ പ്രതിരോധമന്ത്രി മാജിദ് ഇബ്നു അൽ റസ കൊല്ലപ്പെട്ടതായി ഇസ്രായേൽ‌ ചാനൽ 12 ആണ് റിപ്പോർട്ട് ചെയ്തത്

advertisement
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ പുതിയ പ്രതിരോധമന്ത്രിയും യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം താൽ‌ക്കാലിക ചുമതലയേറ്റ പ്രതിരോധമന്ത്രി മാജിദ് ഇബ്നു അൽ റസ കൊല്ലപ്പെട്ടതായി ഇസ്രായേൽ‌ ചാനൽ 12 ആണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
തെക്കൻ ലെബനൻ പ്രദേശമായ കഫാർ ടിബ്നിറ്റിൽ ഇസ്രായേലി ബോംബാക്രമണത്തെത്തുടർന്ന് പുക ഉയരുന്നു  (Image: AFP)
തെക്കൻ ലെബനൻ പ്രദേശമായ കഫാർ ടിബ്നിറ്റിൽ ഇസ്രായേലി ബോംബാക്രമണത്തെത്തുടർന്ന് പുക ഉയരുന്നു (Image: AFP)
advertisement

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ശക്തമായ ആക്രമണമാണ് നടത്തിയത്. തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെ ഇറാന്റെ പല പ്രമുഖ നഗരങ്ങളിലും വൻ സ്ഫോടനശബ്ദങ്ങൾ മുഴങ്ങി. നേരത്തെ, ശനിയാഴ്ച നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതിരോധ മന്ത്രിയുടെ മരണവാർത്തയും പുറത്തുവരുന്നത്.

അതേസമയം, ഇറാനും അവരുടെ സായുധ ഗ്രൂപ്പുകളും ഗൾഫിലെ യുഎസ് സഖ്യകക്ഷികളെ ലക്ഷ്യമിടുന്നത് തുടരുകയാണ്. സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി സംശയിക്കുന്നു. ഇറാഖിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു, ബഹ്‌റൈനിൽ അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി. അതേസമയം, ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി. ഇറാൻ വിക്ഷേപിച്ച 73 മിസൈലുകളും 91 ഡ്രോണുകളും തങ്ങൾ വെടിവെച്ചിട്ടതായി ബഹ്‌റൈൻ അറിയിച്ചു.

advertisement

മേഖലയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു. അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളാണ് ഈ സംഘർഷത്തിലെ' ഏറ്റവും വലിയ അത്ഭുതം' എന്ന് ട്രംപ് സിഎൻഎന്നിനോട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇറാനെതിരായ അമേരിക്കയുടെ ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാന്റെ മിസൈൽ ശേഷി തകർക്കുക, നാവികസേനയെ ഇല്ലാതാക്കുക, ആണവ മോഹങ്ങൾ അവസാനിപ്പിക്കുക, തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ ആയുധം നൽകുന്നത് തടയുക എന്നിവയാണ് ഈ യുദ്ധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാന്റെ പുതിയ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഇറാനിൽ വൻ സ്ഫോടനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories