തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സാഹചര്യം എന്നെന്നേക്കുമായി മാറിയെന്ന് എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങില്ലെന്നും പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇസ്രായേലിനും ഇനി ഇവിടെ സ്ഥാനമുണ്ടാകില്ലെന്നും ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഗൾഫ് ഓർഡർ പ്രഖ്യാപിക്കുന്നതിനുള്ള സൈനിക തയ്യാറെടുപ്പുകൾ ഐആർജിസി നേവി പൂർത്തിയാക്കി വരികയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറാൻ പാർലമെന്റും ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. പുതിയ നിബന്ധനകൾ പ്രകാരം ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് ഇറാന്റെ ദേശീയ കറൻസിയിൽ ഫീസ് ഈടാക്കും. കൂടാതെ ഇറാനെതിരെ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലെ കപ്പലുകൾക്ക് കർശന നിയന്ത്രണമുണ്ടാകും. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
advertisement
