ഇസ്‌ഫഹാൻ, തബ്രിസ്, ഖൊരമാബാദ്, കരാജ്, അറക് തുടങ്ങിയ ഇറാനിയൻ നഗരങ്ങളിൽ നിന്നാണ് മിസൈലുകൾ തൊടുത്തുവിട്ടത്. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്‌സി) ആണ് ഇസ്രായേലിനെതിരെ തിരിച്ചടിക്കാനുള്ള തീരുമാനമെടുത്തതെന്ന് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു .
ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും (ഐഡിഎഫ്) സ്ഥിരീകരിച്ചു. ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചു. അതേസമയം ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്താനുള്ള ഇറാൻ്റെ പദ്ധതികളെ പ്രതിരോധിക്കാൻ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്ന് പ്രസ്താവിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച ഇസ്രായേലിന് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഇറാന്റെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേലിൻ്റെ സുരക്ഷാ കാബിനറ്റ് അടിയന്തര യോഗം വിളിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement