ടെൽ അവീവിലെ വ്യവസായ മേഖലകൾക്ക് നേരെ ഇറാൻ സേന ശക്തമായ മിസൈൽ ആക്രമണം നടത്തിയതായും ഇത് വലിയ നാശനഷ്ടങ്ങൾക്കും നഗരത്തിലുടനീളം ആംബുലൻസ് സൈറണുകൾ മുഴങ്ങുന്നതിനും കാരണമായതായും ഇറാൻ അവകാശപ്പെട്ടു. കൂടാതെ ഇർബിലിലെ അൽ-ഹരീർ എയർ ബേസ്, കുവൈറ്റിലെ അലി അൽ സലേം എയർ ബേസ്, ക്യാമ്പ് അരിഫ്ജാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഐആർജിസി അറിയിച്ചു. നെതന്യാഹുവിന്റെ വിധി എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം ഇസ്രായേലിൽ നിന്ന് പലായനം ചെയ്തിരിക്കാമോ എന്ന സംശയവും ഇറാൻ പ്രകടിപ്പിച്ചു.
advertisement
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി വധിക്കപ്പെട്ടുവെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അദ്ദേഹത്തിന്റെ ഓഫീസ് തള്ളിക്കളഞ്ഞു. നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയിൽ അദ്ദേഹത്തിന്റെ കൈവിരലുകളിൽ അസ്വാഭാവികത കണ്ടതിനെത്തുടർന്ന് ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണെന്നോ ഡീപ്‌ഫേക്ക് ആണെന്നോ ഉള്ള ആരോപണങ്ങൾ ഉയർന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. മാർച്ചിൽ പങ്കുവെച്ച തന്റെ അവസാന വീഡിയോയിൽ ഇസ്രായേൽ ഇറാനെയും ഹിസ്ബുള്ളയെയും തകർക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെട്ടിരുന്നു.
