പല രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ച കാര്യം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.എന്നാൽ വിഷയത്തിൽ ഇറാന്റെ നിലപാട് സംശയരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ ശാശ്വതമായ സമാധാനത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ രാജ്യത്തിൻ്റെ അഭിമാനവും അധികാരവും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം കുറിച്ചു. സംഘർഷത്തിന് തീകൊളുത്തിയവർക്ക് നേരെയാകണം മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു
സ്വന്തം സൈനിക പ്രതികരണത്തെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളോട് ഇറാൻ സഹകരിക്കില്ലെന്നും മറിച്ച് അന്താരാഷ്ട്ര സമ്മർദ്ദം അമേരിക്കയിലേക്കും ഇസ്രായേലിലേക്കും തിരിച്ചുവിടണമെന്നുമാണ് പ്രസ്താവന സൂചിപ്പിക്കുന്നത്. ഏതെല്ലാം രാജ്യങ്ങളാണ് മധ്യസ്ഥതയുമായി സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
advertisement
ഫെബ്രുവരി 28-ന് ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് അമേരിക്കൻ-ഇസ്രായേൽ സേനകൾ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് ഈ സംഘർഷങ്ങൾ ആരംഭിച്ചത്. ഇതിന് മറുപടിയായി മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നിരന്തരമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കയറ്റുമതിയെയും ആഗോള എണ്ണ വിതരണത്തെയും ബാധിക്കുന്ന വിധത്തിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
