ബുധനാഴ്ച ജറുസലേമിലെ അൽ അഖ്സയിൽ പൊലീസും പലസ്തീനുകളും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതിനുശേഷം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇതിനുപിന്നാലെ ഇസ്രായേൽ നിരവധി തവണ വ്യോമാക്രമണം നടത്തുകയായിരുന്നു.
വ്യാഴാഴ്ച ലെബനീസ് മേഖലകളിൽ നിന്ന് 34 തവണ റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേലി സേന പറയുന്നു. ഇതില്‍ 25 റോക്കറ്റുകളെ തങ്ങളുടെ പ്രതിരോധ സംവിധാനം തകർത്തുവെന്നും അഞ്ചെണ്ണം ഇസ്രായേലിൽ പതിച്ചുവെന്നും സേന വ്യക്തമാക്കി. ഇസ്രായേലിന്റെ ശത്രുക്കൾക്ക് ആക്രമണത്തിന് കനത്തവില നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഗാസാ മുനമ്പിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പിയിലെ മാധ്യമപ്രവർത്തകർ വ്യക്തമാക്കി.
advertisement
Also Read- ഡോണൾഡ് ട്രംപിന് മുൻപ് ലൈംഗികാരോപണങ്ങൾ നേരിട്ട അമേരിക്കൻ പ്രസിഡന്റുമാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സുരക്ഷാ ലംഘനങ്ങൾക്ക് മറുപടിയായി ഹമാസിന്റെ രണ്ട് തുരങ്കങ്ങളും രണ്ട് ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഗാസാ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേടിരേണ്ടിവരുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഒരുമിച്ച് നിൽക്കാൻ വിവിധ പാലസ്തീൻ അനുകൂല സംഘടനകളോട് ആഹ്വാനം ചെയ്തു.