അതേസമയം ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ മരിച്ചതായി ഇസ്രയേൽ അറിയിച്ചു. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവെയ്പ്പിൽ രണ്ട് സമാധാന സൈനികർക്ക് പരിക്കേറ്റതായി യുണിഫിൽ അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മാഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞെു.
മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ ബാലയിലെ അഭയാർത്ഥികൾ താമസിക്കുന്ന റുഫൈദ സ്കൂളിനു നേരെ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. 50ൽ അധികം പേർക്കാണ് പരിക്കേറ്റത്. യുദ്ധത്തിൽ പാർപ്പിടങ്ങളും മറ്റും നഷ്ടപ്പെട്ടവരുടെ അഭയ കേന്ദ്രമായ റുഫൈദ സ്കൂളിൽ ആയിരക്കണക്കിന് പാലസ്തീൻ കുടുബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് വിവരം.
advertisement
ഗാസയിലെ അൽ അഖ്സ ആശുപത്രിയിൽ യുദ്ധത്തിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ചികിത്സയ്ക്കാവശ്യമായ മരുന്നുകളും മറ്റും ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ പോലും ആശുപത്രിയിൽ തറയിൽ കിടത്തുകയാണെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.