"ഞാൻ ദൗത്യം പൂർത്തിയാക്കി, ലക്ഷ്യം തകർത്തു, ആക്രമണം തുടരും" എന്ന് ഇസ്രായേൽ പൈലറ്റ് പറയുന്ന ഓഡിയോ സഹിതമുള്ള ദൃശ്യങ്ങളാണ് എക്സിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇസ്രായേൽ വ്യോമസേന മറ്റൊരു രാജ്യത്തിന്റെ പൈലറ്റ് നിയന്ത്രിക്കുന്ന വിമാനവുമായി നേരിട്ട് ആകാശയുദ്ധത്തിൽ ഏർപ്പെടുന്നത്.
അതേസമയം, വ്യാഴാഴ്ച ഇറാന്റെ ഭാഗത്തുനിന്ന് പുതിയ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതോടെ ഇസ്രായേലിലുടനീളം അപായ സൈറണുകൾ മുഴങ്ങി. ഇറാന്റെ പുതിയ മിസൈൽ തരംഗത്തെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ നിയമപരമായ ലക്ഷ്യങ്ങളാണെന്ന് പ്രഖ്യാപിച്ചാണ് ഇറാൻ ആക്രമണം തുടരുന്നത്.
