സിയാറ്റിലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഓഫീസർ കെവിൻ ഡേവ് ഓടിച്ച വാഹനം ജാഹ്നവിയെ ഇടിച്ചത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു അടിയന്തര കോളിനോട് പ്രതികരിക്കാൻ പോകുകയായിരുന്നു ഡേവ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് 119 കിലോമീറ്റർ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് വാഹനത്തിലെ എമർജൻസി ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഇൻഫർമേഷൻ സിസ്റ്റംസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന ജാഹ്നവി ഗുരുതരമായ പരിക്കുകളെത്തുടർന്ന് മരണപ്പെടുകയായിരുന്നു.
ജാഹ്നവിയുടെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഈ തുക കുടുംബത്തിന് ചെറിയൊരു ആശ്വാസമാകുമെന്ന് കരുതുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
ജാഹ്നവിയുടെ മരണത്തിന് പിന്നാലെ ഡാനിയേൽ ഔഡറർ എന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ജാഹ്നവിയുടെ ജീവിതത്തിന് "പരിമിതമായ മൂല്യം" മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ പ്രശ്നം തീരുമെന്നും പരിഹസിച്ച് ചിരിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. ഇത് ഇന്ത്യയുടെ നയതന്ത്രപരമായ പ്രതിഷേധത്തിന് കാരണമാവുകയും ഔഡററെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അപകടമുണ്ടാക്കിയ ഉദ്യോഗസ്ഥനായ കെവിൻ ഡേവിനെയും ജോലിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Summary: The city of Seattle has agreed to a USD 29 million (approx. ₹265 crore) financial settlement with the family of Jaahnavi Kandula, the 23-year-old Indian student who was killed after being hit by a speeding police cruiser in 2023. Officer Kevin Dave was driving at 119 kph in a 40-kph zone while responding to an emergency call when he struck Kandula at a crosswalk.
