TRENDING:

തുർക്കിയിലെ വിമാനാപകടത്തിൽ ലിബിയൻ ആർമി തലവൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

Last Updated:

അപകടത്തിന്റെ കാരണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് തുർക്കി നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തുർക്കി (Turkey) തലസ്ഥാനമായ അങ്കാറയിൽ നിന്ന് മടങ്ങുന്നതിനിടെ ലിബിയൻ ആർമി തലവൻ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദും മറ്റ് നാല് സൈനിക ഉദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾഹമീദ് ദ്ബൈബ.
ലിബിയൻ ആർമി തലവൻ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദും മറ്റ് നാല് സൈനിക ഉദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു (Image: AFP)
ലിബിയൻ ആർമി തലവൻ മുഹമ്മദ് അലി അഹമ്മദ് അൽ-ഹദ്ദാദും മറ്റ് നാല് സൈനിക ഉദ്യോഗസ്ഥരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടു (Image: AFP)
advertisement

"ലിബിയൻ ആർമി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് മുഹമ്മദ് അൽ-ഹദ്ദാദിന്റെ മരണവാർത്ത ഞങ്ങൾ അഗാധമായ ദുഃഖത്തോടെ അറിഞ്ഞു," പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. "തുർക്കി നഗരമായ അങ്കാറയിൽ നിന്ന് ഔദ്യോഗിക യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ സംഭവത്തെ തുടർന്നാണിത്. ഈ ഗുരുതരമായ നഷ്ടം രാജ്യത്തിനും സൈനിക സ്ഥാപനത്തിനും എല്ലാ ജനങ്ങൾക്കും കനത്ത നഷ്ടമാണ്."

ലിബിയയുടെ കരസേനാ കമാൻഡർ, സൈനിക നിർമ്മാണ അതോറിറ്റി ഡയറക്ടർ, ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവ്, ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ ഒരു ഫോട്ടോഗ്രാഫർ എന്നിവരും വിമാനത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

advertisement

ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 8.10 ന് അങ്കാറ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നുവെന്നും രാത്രി 8.52 ന് റേഡിയോ ബന്ധം നഷ്ടപ്പെട്ടുവെന്നും തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അങ്കാറയിലെ ഹെയ്‌മന ജില്ലയിലെ കെസിക്കവാക് ഗ്രാമത്തിന് സമീപം വിമാനത്തിന്റെ അവശിഷ്ടങ്ങൾ അധികൃതർ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

അപകടത്തിന്റെ കാരണം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് തുർക്കി നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക് പറഞ്ഞു. കൂടാതെ, തുടർനടപടികൾക്കായി അങ്കാറയിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാൻ ലിബിയൻ പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയോട് നിർദ്ദേശിച്ചതായി ട്രിപ്പോളി ആസ്ഥാനമായുള്ള നാഷണൽ യൂണിറ്റി സർക്കാർ അറിയിച്ചു.

advertisement

വിമാനം സിഗ്നൽ അയച്ച സ്ഥലത്തിന് വളരെ അകലെയല്ലാതെ ഒരു സ്ഫോടനം ഉണ്ടായി ആകാശം പ്രകാശിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങൾ നിരവധി തുർക്കി മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. സംഭവത്തെക്കുറിച്ച് തുർക്കി സർക്കാർ തന്റെ സർക്കാരിനെ അറിയിച്ചതായി ലിബിയൻ ആശയവിനിമയ, രാഷ്ട്രീയകാര്യ സഹമന്ത്രി വാലിദ് എല്ലാഫി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2020 ഓഗസ്റ്റ് മുതൽ ഹദ്ദാദ് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് മേധാവിയായിരുന്നു. അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രി ഫയസ് അൽ-സർരാജ് ആയിരുന്നു നിയമിച്ചത്. അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലിബിയൻ സർക്കാർ രാജ്യമെമ്പാടും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

advertisement

ദ്ബീബയുടെ നേതൃത്വത്തിലുള്ള ട്രിപ്പോളിയിലെ യുഎൻ അംഗീകൃത സർക്കാരും കിഴക്കൻ ഭാഗത്ത് കമാൻഡർ ഖലീഫ ഹഫ്താറിന്റെ ഭരണകൂടവും ആയി ലിബിയ വിഭജിക്കപ്പെട്ടിരിക്കുന്നു. നാറ്റോ അംഗമായ തുർക്കി, ലിബിയയിലെ ട്രിപ്പോളി ആസ്ഥാനമായുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെ സൈനികമായും രാഷ്ട്രീയമായും പിന്തുണച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Libyan Prime Minister Abdulhamid Dbeibah said that Libyan Army Chief Mohammed Ali Ahmed Al-Haddad and four other military officers were killed in a plane crash while returning from the Turkish capital Ankara

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
തുർക്കിയിലെ വിമാനാപകടത്തിൽ ലിബിയൻ ആർമി തലവൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories