TRENDING:

പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത് ജനക്കൂട്ടം; നിരവധി പേർ പിടിയിൽ; അപലപിച്ച് അധികൃതർ

Last Updated:

ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനായി ഈയടുത്ത് അധികൃതർ പ്രദേശത്തെ ഹൈന്ദവർക്ക് അധികൃതർ അനുമതി നൽകിയിരുന്നു. മതപണ്ഡിതന്മാരുടെ കൂടി നിർദേശം കണക്കിലെടുത്തായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: പാകിസ്താനിൽ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം ക്ഷേത്രം തകർത്തതായി റിപ്പോർട്ട്. രാജ്യത്ത് കടുത്ത യാഥാസ്ഥിതിക നിലപാടുകൾ വച്ചു പുലർത്തുന്ന നോർത്ത് വെസ്റ്റേൺ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
advertisement

ക്ഷേത്രം പുനരുദ്ധാരണം നടത്തുന്നതിനായി ഈയടുത്ത് അധികൃതർ പ്രദേശത്തെ ഹൈന്ദവർക്ക് അധികൃതർ അനുമതി നൽകിയിരുന്നു. മതപണ്ഡിതന്മാരുടെ കൂടി നിർദേശം കണക്കിലെടുത്തായിരുന്നു ന്യൂനപക്ഷ വിഭാഗത്തിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ജനക്കൂട്ടമെത്തി ക്ഷേത്രം തകർത്തത്. ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലാണ് ജനക്കൂട്ടം എത്തിയതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ തങ്ങളുടെ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി പ്രോവിൻശ്യൽ ചീഫ് മൗലാന അട്ടൗർ റഹ്മാന്‍റെ പ്രതികരണം.

advertisement

Also Read-'മതവികാരം വ്രണപ്പെടുന്നു'; പാകിസ്ഥാനിൽ മഹാരാജ രഞ്ജിത് സിംഗിന്‍റെ പ്രതിമ തകര്‍ത്തു: യുവാവ് അറസ്റ്റിൽ

ക്ഷേത്രം തകർക്കുന്നതിന്‍റെയും അഗ്നിക്കിരയാക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒരു തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ഷേത്രം തകർത്ത് അഗ്നിക്കിരയാക്കിയത് എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഇർഫാൻ ഉല്ല അറിയിച്ചു.

advertisement

Also Read-പാകിസ്താനിൽ പൗരാണിക ബുദ്ധപ്രതിമ കണ്ടെടുത്തു; അനിസ്ലാമികമെന്ന് ആരോപിച്ച് തകര്‍ത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സംഭവത്തെ അപലപിച്ച് മനുഷ്യാവകാശ പ്രവർത്തകരും സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു അതിക്രമം നടത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് സംഭവത്തെ അപലപിച്ച് പാക് മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ട്വീറ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത് ജനക്കൂട്ടം; നിരവധി പേർ പിടിയിൽ; അപലപിച്ച് അധികൃതർ
Open in App
Home
Video
Impact Shorts
Web Stories