"എന്റെ പ്രിയ സുഹൃത്തേ നരേന്ദ്ര, നിങ്ങളുടെ സന്ദർശനത്തിൽ ഞാൻ വളരെയധികം വികാരാധീനനാണ്. ഇസ്രായേലിന്റെ വലിയ സുഹൃത്തായ, ഇന്ത്യ-ഇസ്രായേൽ സഖ്യത്തിന്റെ പോരാളിയായ, ലോകവേദിയിലെ മഹാനായ നേതാവായ താങ്കളുടെ സാന്നിധ്യം പോലെ എന്നെ മറ്റൊന്നും സ്പർശിച്ചിട്ടില്ല," നെതന്യാഹു പറഞ്ഞു.
മോദി വെറുമൊരു സുഹൃത്തല്ല, അതിനപ്പുറം ഒരു സഹോദരനാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള വ്യാപാരം ഇരട്ടിയായെന്നും പ്രധാന മേഖലകളിലെ സഹകരണം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യത്തിന് വേണ്ടിയും ഇസ്രായേലിന് വേണ്ടിയും നിലകൊള്ളുന്നതിന് അദ്ദേഹം മോദിയെ അഭിനന്ദിക്കുകയും ചെയ്തു.
advertisement
150 കോടിയോളം ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ ശക്തിയാണെന്നും വലിപ്പത്തിൽ ചെറുതാണെങ്കിലും ഇസ്രായേലും ഒരു വലിയ ശക്തി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സഖ്യം ഇരുരാജ്യങ്ങളുടെയും വ്യക്തിഗത ശക്തിയെയും കഴിവുകളെയും ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടും യഹൂദ വിരുദ്ധത വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, ജൂതമതക്കാരെ ഒരിക്കലും പീഡിപ്പിക്കാതെ സ്വാഗതം ചെയ്ത സംസ്കാരമാണ് ഇന്ത്യയുടേതെന്നും അത് തങ്ങൾ മറക്കില്ലെന്നും നെതന്യാഹു പറഞ്ഞു.തീവ്രവാദ ഇസ്‌ലാമിനെ നേരിടാൻ രാജ്യങ്ങളുടെ ഒരു "ഉരുക്ക് സഖ്യം" (Iron alliance) ഇന്ത്യയും ഇസ്രായേലും ചേർന്ന് കെട്ടിപ്പടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
