വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇറാനുമായുള്ള സംഘർഷം ആയുധമാക്കാൻ നെതന്യാഹു ലക്ഷ്യമിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി വലിയ വെല്ലുവിളി നേരിടേണ്ടിവരുമായിരുന്നു. അഴിമതി ഉൾപ്പെടെയുള്ള നിരവധി ഗുരുതര ആരോപണങ്ങൾ നെതന്യാഹു നയിക്കുന്ന ഗവൺമെന്റിനെതിരെ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് ജനശ്രദ്ധ തിരിച്ചുവിടാൻ കാരണമാകുമെന്നാണ് വിവരം.
ഹമാസിന്റെ ആക്രമണങ്ങൾക്ക് പിന്നാലെയുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ദേശീയതലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളെ നേരിടുന്നതിനുപകരം, അന്വേഷണം നടത്തണമെന്ന ആഹ്വാനങ്ങൾ നെതന്യാഹു തടഞ്ഞു.
advertisement
ഇറാന്റെ ആണവായുധങ്ങളുടെ കേന്ദ്രങ്ങളും മിസൈൽ സംവിധാനങ്ങളും ഉൾപ്പെടെ പ്രധാന സൈനികശേഷി നശിപ്പിച്ചത് നെതന്യാഹു മുന്നോട്ടുവച്ച ഗൂഢതന്ത്രത്തിലൂടെയെന്ന് റിപ്പോർട്ട് പറയുന്നു.
സംഘർഷത്തിൽ യുഎസിന്റെയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും പിന്തുണ സൈനിക നടപടികൾ കൂടുതൽ ആഴത്തിലാക്കി. ഈ സംഘർഷം യുഎസ്–ഇസ്രായേൽ സൈനിക പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. അമേരിക്കൻ പിന്തുണ ഉറപ്പാക്കുന്നതിൽ നെതന്യാഹു നിർണായക പങ്ക് വഹിച്ചെന്നാണ് വിലയിരുത്തൽ.
