ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കണമെന്നും ഏത് തരത്തിലുള്ള ആക്രമണ രീതിയെയും പ്രതിരോധിക്കാൻ തയ്യാറായിരിക്കണമെന്നും രാജ്യത്തെ ഓപ്പറേഷണൽ ആസ്ഥാനങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. ശത്രുക്കൾ കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി പറഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് മൂന്ന് സൈനിക കമാൻഡർമാർക്കൊപ്പമിരുന്ന് മറ്റ് പന്ത്രണ്ടോളം പേരുമായി ഹതാമി വീഡിയോ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
വ്യാഴാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ട്രംപ്, വരും ആഴ്ചകളിൽ ഇറാന് എതിരെ സൈനിക നടപടി തീവ്രമാക്കാൻ അമേരിക്ക പദ്ധതിയിടുന്നതായും അവരെ അതിശക്തമായി പ്രഹരിക്കാൻ വാഷിംഗ്ടൺ തയ്യാറാണെന്നും പറഞ്ഞിരുന്നു. കേവലം "രണ്ട് മുതൽ മൂന്ന് ആഴ്ചകൾ" വരെ നീളുന്ന ഇടപെടലിലൂടെ ഇറാൻ യുദ്ധം പൂർത്തിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർത്തിയാകാറായെന്നും തങ്ങൾ ദൗത്യം അവസാനിപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും ഇല്ലാതായെന്നും അവരുടെ മിസൈലുകൾ ഏതാണ്ട് തീരുകയോ അല്ലെങ്കിൽ പരാജയപ്പെടുത്തുകയോ ചെയ്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഈ നടപടികൾ ഇറാന്റെ സൈന്യത്തെ തളർത്തുമെന്നും ഭീകരപ്രോക്സികളെ സഹായിക്കാനുള്ള അവരുടെ ശേഷി തകർക്കുമെന്നും അണുബോംബ് നിർമ്മിക്കുന്നതിൽ നിന്ന് അവരെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
