ഈ മാസം 17ന് ആയിരുന്നു രാജ്യദ്രോഹക്കേസിൽ മുൻ പ്രസിഡന്‍റ് പർവേസ് മുഷാറഫിന് പാക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചത്. പാക് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ട് ആയിരുന്നു ഇത്തരത്തിൽ ഒരു വധശിക്ഷ വിധിച്ചത്. പെഷവാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത് തലവനായ ബെഞ്ചാണ് മുഷാറഫിന് എതിരെയുള്ള രാജ്യദ്രോഹക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പാക് ചരിത്രത്തിൽ ഇതാദ്യം; രാജ്യദ്രോഹക്കേസിൽ മുഷാറഫിന് വധശിക്ഷ, മുൻ പ്രസിഡന്‍റ് ഇപ്പോൾ ദുബായിൽ
advertisement
നിയമവിരുദ്ധമായി ഭരണഘടന നിർത്തി വെയ്ക്കുകയും 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തുവെന്നതാണ് മുഷാറഫിന് എതിരെ ആരോപിതമായ കുറ്റങ്ങൾ. ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ചത്. എന്നാൽ, ശിക്ഷയിൽ പിഴവുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ പ്രഖ്യാപനം.
നിലവിൽ ചികിത്സയിൽ കഴിയുന്ന മുഷാറഫിനെ പിടികൂടാൻ നിയമപാലകരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കോടതിയുടെ പുതിയ നിർദ്ദേശങ്ങളെ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ധർ വിശേഷിപ്പിച്ചത്.