യുഎസിന്റെ എണ്ണ ഉപരോധം മൂലമാണ് ക്യൂബയിൽ വൈദ്യുതി തടസം രൂക്ഷമായത്. ഭക്ഷ്യക്ഷാമത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സമാധാനപരമായി തുടങ്ങിയ റാലി പിന്നീട് അക്രമാസക്തമാവുകയായിരുന്നു.
ഓഫീസിന് മുന്നിലേക്ക് പാഞ്ഞടുത്ത പ്രതിഷേധക്കാർ ഓഫീസിൽ തീയിട്ടു. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റും കത്തിച്ചു. സംഭവസ്ഥലത്ത് വലിയ തീപിടിത്തമുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പുറത്തുവന്നിട്ടുണ്ട്.
നീണ്ടുനിൽക്കുന്ന വൈദ്യുതി തടസത്തിൽ സമീപനം പാലിക്കണമെന്നും അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ വ്യക്തമാക്കി.
advertisement
ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന ഏതൊരു രാജ്യത്തിനും മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു, ഭക്ഷണം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവയുടെ ക്ഷാമം ക്യൂബയ്ക്ക് വൻ തിരിച്ചടിയാവുകയാണ്.
