TRENDING:

വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയുടെ ലൈസൻസ്

Last Updated:

ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് നടത്തുന്ന റിലയൻസിന് ഈ ലൈസൻസ് ലഭിക്കുന്നത് വെനിസ്വേലയുടെ എണ്ണ കയറ്റുമതി വേഗത്തിലാക്കാനും അസംസ്കൃത എണ്ണയുടെ ചെലവ് കുറയ്ക്കാനും സഹായിക്കും.

advertisement
അമേരിക്കൻ ഉപരോധങ്ങൾ ലംഘിക്കാതെ വെനിസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങാൻ ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (RIL) യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട്. ഈ മാസം ആദ്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിന് പിന്നാലെ, വെനിസ്വേലയുടെ ഊർജ്ജ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തുകയായിരുന്നു. വെനിസ്വേലയും അമേരിക്കയും തമ്മിലുള്ള 2 ബില്യൺ ഡോളറിന്റെ എണ്ണ വിതരണ കരാറും വെനിസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കുന്നതിനുള്ള 100 ബില്യൺ ഡോളറിന്റെ പദ്ധതിയും സുഗമമാക്കുന്നതിനാണ് ഈ നീക്കം.
News18
News18
advertisement

നിലവിൽ ഖനനം ചെയ്ത എണ്ണ വാങ്ങുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിൽക്കുന്നതിനുമുള്ള അധികാരം ഈ ജനറൽ ലൈസൻസ് വഴി റിലയൻസിന് ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് നടത്തുന്ന റിലയൻസിന് ലൈസൻസ് ലഭിക്കുന്നതോടെ വെനിസ്വേലയുടെ എണ്ണ കയറ്റുമതി വേഗത്തിലാകാനും അസംസ്കൃത എണ്ണയുടെ ചിലവ് കുറയാനും സാധ്യതയുണ്ട്. ലൈസൻസിനായി ജനുവരി ആദ്യം അപേക്ഷ നൽകിയിരുന്ന റിലയൻസ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.

ഈ മാസം ആദ്യം വൈറ്റോൾ (Vitol) എന്ന ട്രേഡറിൽ നിന്ന് റിലയൻസ് 2 ദശലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ വാങ്ങിയിരുന്നു. വെനിസ്വേലയിൽ നിന്നുള്ള അസംസ്കൃത എണ്ണ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതിനാൽ റഷ്യൻ എണ്ണയ്ക്ക് പകരമായി ഇത് ഉപയോഗിക്കുന്നത് റിലയൻസിന് സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ശിക്ഷാ നികുതി ഈ മാസം ആദ്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം ചെയ്തിരുന്നു. ഇന്ത്യ അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏപ്രിൽ മാസത്തിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ നിന്ന് റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ വിട്ടുനിൽക്കുകയാണ്. റഷ്യയുമായുള്ള ഇടപാടുകൾ കുറയ്ക്കുന്നത് വാഷിംഗ്ടണുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യയെ സഹായിച്ചേക്കും. മുൻപ് വെനിസ്വേലയിൽ നിന്ന് സ്ഥിരമായി എണ്ണ വാങ്ങിയിരുന്ന റിലയൻസ് 2025-ന്റെ തുടക്കത്തിൽ യുഎസ് ഉപരോധം കടുപ്പിച്ചതോടെയാണ് അത് നിർത്തിവെച്ചത്. പ്രതിദിനം 1.4 ദശലക്ഷം ബാരൽ ശേഷിയുള്ള രണ്ട് റിഫൈനറികളാണ് റിലയൻസ് പ്രവർത്തിപ്പിക്കുന്നത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയുടെ ലൈസൻസ്
Open in App
Home
Video
Impact Shorts
Web Stories