ഒഡേസയിലെ ഏറ്റവും വലിയ പള്ളിയാണ് ആക്രമണത്തില്‍ തകര്‍ന്നത്. 1809ലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. 1936ലെ സോവിയറ്റ് അധിനിവേശ കാലത്തും പള്ളിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന് ശേഷം പള്ളി നവീകരിക്കുകയും ചെയ്തിരുന്നു. ഒഡേസ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കത്തീഡ്രലാണിത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും പള്ളി ഇടം നേടിയിട്ടുണ്ട്.
റഷ്യന്‍ ആക്രമണത്തില്‍ നിരവധി കാറുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും ജനാലകളും തകര്‍ന്നുവെന്നും യുക്രെയ്ൻ ഓപ്പറേഷണല്‍ കമാന്‍ഡര്‍ അറിയിച്ചു.
Also Read- റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ 50 ശതമാനവും യുക്രെയ്ൻ തിരിച്ചുപിടിച്ചു: യുഎസ്
advertisement
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈദ്യുതി ബന്ധം താറുമാറായി. ഇത് പൊതു ഗതാഗത സംവിധാനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കത്തീഡ്രല്‍ ലക്ഷ്യമിട്ടല്ല തങ്ങള്‍ ആക്രണമണം നടത്തിയത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ആക്രമണത്തെ അപലപിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.
Also Read- ഓസ്ട്രേലിയയിലെ ഇന്നര്‍ സിഡ്‌നി HIV വൈറസ് വ്യാപനം കുറച്ച ലോകത്തിലെ ആദ്യ ഇടമാകുന്നതെങ്ങിനെ?
” ജനങ്ങള്‍ സമാധാനപരമായി ജീവിക്കുന്ന നഗരങ്ങള്‍, കെട്ടിടങ്ങള്‍, പള്ളികൾ എന്നിവയ്‌ക്കെതിരെയും മിസൈലുകള്‍ പാഞ്ഞെത്തുന്നു. റഷ്യന്‍ ശക്തികള്‍ക്ക് ഇതില്‍ എന്ത് ന്യായീകരണമാണുള്ളത്. ഒഡേസയ്ക്ക് വേണ്ടി റഷ്യന്‍ തീവ്രവാദികളോട് പകരം ചോദിക്കുമെന്ന്” സെലന്‍സ്‌കി പറഞ്ഞു.
” ഒഡേസയ്ക്ക് വേണ്ടി നിലകൊള്ളുകയും അവിടുത്തെ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നവരോട് നന്ദിയുണ്ട്. ഇതും ഞങ്ങള്‍ അതിജീവിക്കും. ഞങ്ങള്‍ സമാധാനം പുനസ്ഥാപിക്കും. റഷ്യന്‍ ഗൂഢശക്തികളെ ഞങ്ങള്‍ പരാജയപ്പെടുത്തും,” സെലന്‍സ്‌കി പറഞ്ഞു.
അതേസമയം യുക്രെയ്നിലെ നൂറുകണക്കിന് സാംസ്‌കാരിക കേന്ദ്രങ്ങള്‍ റഷ്യ ഇതിനോടകം തകര്‍ത്തുവെന്നും യുക്രെയ്നെ നാമാവശേഷമാക്കാനുള്ള ശ്രമമാണിതെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ വക്താവ് ജോസഫ് ബോറൈല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
English Summary: Russian missiles damaged a historic Orthodox cathedral in the southern Ukrainian port city of Odesa. It lies in Odesa’s city center and was named a World Heritage Site by UNESCO.The strikes killed at least one person and injured several others, Ukrainian officials said.