ലോകത്തിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള കമ്പനി മുഖേന ടാങ്കർ, കാർഗോ കപ്പൽ ഓപ്പറേറ്റർമാർക്ക് ഫീസ് അടച്ച് സുരക്ഷിതമായി കടന്നുപോകാൻ അവസരം ലഭിക്കും.
കപ്പലുകൾ അവരുടെ മുഴുവൻ രേഖകളും IRGCയ്ക്ക് സമർപ്പിക്കണമെന്നാണ് നിബന്ധന. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ ഉടമസ്ഥത, പതാക, ചരക്ക്, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ വിവരങ്ങൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.
advertisement
IRGC നാവികസേന ഈ വിവരങ്ങൾ പരിശോധിച്ച് കപ്പലുകൾക്ക് യുഎസ്- ഇസ്രയേൽ രാജ്യങ്ങളുമായി ബന്ധമില്ലെന്ന് ഉറപ്പാക്കും. തുടർന്ന് ഷിപ്പിംഗ് കമ്പനികൾ ഫീസ് സംബന്ധിച്ച് ചര്‍ച്ച നടത്തും. എണ്ണ ടാങ്കറുകൾക്ക് ഒരു ബാരലിന് ഏകദേശം 1 ഡോളർ മുതൽ ഫീസ് ഈടാക്കുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഹോർമുസ് വഴി കടക്കുന്ന കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതെന്ന് ഇറാൻ അറിയിച്ചു. കപ്പലുകൾക്ക് ഫീസ് ചുമത്തുന്ന ബില്ലിന് ഇറാന്റെ ദേശീയ സുരക്ഷാ സമിതി അംഗീകാരം നൽകിയിട്ടുണ്ട്.
