സൈനിക താവളങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്താൻ ആക്രമണത്തിന് സാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. കാബൂളിലും ബഗ്രാമിലും പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് നടപടിയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. അഫ്ഗാൻ വ്യോമാതിർത്തി ലംഘിക്കാനോ ആക്രമണങ്ങൾ നടത്താനോ പാകിസ്ഥാൻ ഇനിയും മുതിർന്നാൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ അഫ്ഗാനിസ്ഥാന്റെ അവകാശവാദങ്ങളിൽ പാകിസ്ഥാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇസ്‌ലാമാബാദ് അഫ്ഗാൻ താലിബാൻ ഭരണകൂടത്തിന് നേരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്രമണം. ഈ ആഴ്ചയുടെ തുടക്കത്തിലുണ്ടായ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി അഫ്ഗാൻ സൈന്യം പാക് അതിർത്തി സേനയെ ആക്രമിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പാകിസ്ഥാൻ കാബൂളിലും കാണ്ഡഹാറിലും ബോംബാക്രമണം നടത്തിയിരുന്നു.
advertisement
ഞായറാഴ്ച കാബൂളിലുണ്ടായ സ്ഫോടനങ്ങൾക്കും വെടിവയ്പ്പിനും പിന്നാലെ അഫ്ഗാൻ സൈന്യം നഗരത്തിന് മുകളിലൂടെ പറന്ന പാകിസ്ഥാൻ വിമാനങ്ങളെ ലക്ഷ്യം വെച്ചതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര തലത്തിൽ സംയമനത്തിനുള്ള ആഹ്വാനങ്ങൾ ഉയരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം കൂടുതൽ സങ്കീർണ്ണമാവുകയാണ്.
