TRENDING:

ഇറാനിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ; യുദ്ധം ജയിച്ചെന്ന് ടെഹ്റാൻ, ലക്ഷ്യം കണ്ടെന്ന് ട്രംപ്!

Last Updated:

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും നടത്തിയ നിർണ്ണായകമായ നയതന്ത്ര ഇടപെടലുകളാണ് വെടിനിർത്തലിലേക്ക് വഴിതുറന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇറാൻ-അമേരിക്ക യുദ്ധത്തിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ. യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിർത്തലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്.
News18
News18
advertisement

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും നടത്തിയ നിർണ്ണായകമായ നയതന്ത്ര ഇടപെടലുകളാണ് വെടിനിർത്തലിലേക്ക് വഴിതുറന്നത്. ഇരുവരുടെയും അഭ്യർത്ഥന മാനിച്ചാണ് ഇറാനിലെ ബോംബാക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഏപ്രിൽ 10-ന് ഇസ്ലാമാബാദിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കാനിരിക്കുകയാണ്. അമേരിക്കൻ ഭീഷണികൾക്കിടയിലും ചർച്ചകൾക്കുള്ള അടിസ്ഥാന തത്വങ്ങൾ വാഷിംഗ്ടൺ അംഗീകരിച്ചതായി പാകിസ്ഥാൻ ഇറാനെ അറിയിച്ചിട്ടുണ്ട്.

യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനായി പത്ത് പ്രധാന നിബന്ധനകളടങ്ങിയ ഒരു കർമ്മപദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക, മേഖലയിലെ താവളങ്ങളിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുക, യുദ്ധനഷ്ടപരിഹാരം നൽകുക, എല്ലാ ഉപരോധങ്ങളും നീക്കി മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക തുടങ്ങിയവയാണ് ഇതിലെ പ്രധാന ആവശ്യങ്ങൾ. ഈ നിബന്ധനകൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിലവിലെ വെടിനിർത്തൽ യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ചർച്ചകളിൽ തങ്ങളുടെ നിബന്ധനകൾ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാൽ മാത്രമേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ എന്നും ഇറാൻ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. എങ്കിലും വരാനിരിക്കുന്ന രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളിൽ അന്തിമവും നിർണ്ണായകവുമായ ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡൊണാൾഡ് ട്രംപും അമേരിക്കൻ ഭരണകൂടവും.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ; യുദ്ധം ജയിച്ചെന്ന് ടെഹ്റാൻ, ലക്ഷ്യം കണ്ടെന്ന് ട്രംപ്!
Open in App
Home
Video
Impact Shorts
Web Stories