TRENDING:

'ഗായത്രി മന്ത്രം' ജപ്പാനിൽ മുഴങ്ങി: മോദിയുടെ വരവ് ആത്മീയ നിമിഷമാക്കി ടോക്കിയോ

Last Updated:

ഇന്ത്യൻ ആത്മീയ പാരമ്പര്യത്തിലെ ഏറ്റവും വിശുദ്ധവും ശക്തവുമായ മന്ത്രങ്ങളിലൊന്നായ ഗായത്രി മന്ത്രോച്ചാരണത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാനിൽ ആത്മീയ സ്വീകരണം. ഓഗസ്റ്റ് 29-നും 30-നും നടന്ന അദ്ദേഹത്തിൻ്റെ സന്ദർശനവേളയിൽ, ഇന്ത്യൻ ആത്മീയ പാരമ്പര്യത്തിലെ ഏറ്റവും വിശുദ്ധവും ശക്തവുമായ മന്ത്രങ്ങളിലൊന്നായ ഗായത്രി മന്ത്രോച്ചാരണത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
News18
News18
advertisement

ഇത് ഇന്ത്യൻ സംസ്കാരത്തോടുള്ള ആദരം മാത്രമല്ല, അതിലുപരിയായി ആഴമേറിയതും കാലാതീതവുമായ ഒരു നിമിഷം കൂടിയായിരുന്നു. ഈ മന്ത്രത്തിൻ്റെ താളത്തിലുള്ള മുഴക്കം മനസ്സിന് ശാന്തിയും ആന്തരികമായ ഒരടുപ്പവും നൽകിയെന്ന് പലരും പറയുന്നു. എന്നാൽ എന്താണ് ഗായത്രി മന്ത്രം, എന്തുകൊണ്ടാണ് അതിന് മാനസികമായ രോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നത്?

ഗായത്രി മന്ത്രം വെറുമൊരു മന്ത്രോച്ചാരണം മാത്രമല്ല. അത് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു ആത്മീയ പ്രാർത്ഥനയാണ്. ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദത്തിൽ ഇത് കാണാം.

advertisement

ഓം ഭൂർ ഭുവഃ സ്വഃ

തത് സവിതുർ വരേണ്യം

ഭർഗോ ദേവസ്യ ധീമഹി

ധിയോ യോ നഃ പ്രചോദയാത്

എന്തുകൊണ്ടാണ് ഗായത്രി മന്ത്രം രോഗശാന്തി നൽകുമെന്ന് വിശ്വസിക്കുന്നത്?

ഇതൊരു മാന്ത്രികമല്ല, മറിച്ച് ശ്രദ്ധയുടെയും ഏകാഗ്രതയുടെയും ഫലമാണ്. നൂറ്റാണ്ടുകളുടെ അനുഭവവും പഠനങ്ങളും സൂചിപ്പിക്കുന്നത്, ആവർത്തിച്ചുള്ള, ശ്രദ്ധയോടെയുള്ള മന്ത്രോച്ചാരണം താഴെ പറയുന്ന കാര്യങ്ങൾക്ക് സഹായിക്കുമെന്നാണ് വിശ്വാസം.

  • നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു
  • മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു
  • ഏകാഗ്രതയും മാനസിക വ്യക്തതയും വർദ്ധിപ്പിക്കുന്നു
  • advertisement

  • ആന്തരിക സമാധാനം നൽകുന്നു

ശരിയായ രീതിയിൽ ചൊല്ലുമ്പോൾ, സംസ്കൃത അക്ഷരങ്ങളുടെ ശബ്ദതരംഗങ്ങൾ തലച്ചോറിൻ്റെ ചില ഭാഗങ്ങളെ സജീവമാക്കുമെന്നും ഇത് മാനസിക സുഖം വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മതപരമായ വിശ്വാസമില്ലാത്തവർക്കുപോലും ഈ മന്ത്രത്തിൻ്റെ താളത്തിനനുസരിച്ച് ഇരിക്കുന്നത് ഒരു ധ്യാനം പോലെ അനുഭവപ്പെടാം.

അതേസമയം ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ടിയാൻജിനിലേക്ക് പോകും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് അദ്ദേഹം ചൈനയിൽ ഉണ്ടാകുക.

advertisement

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായും മറ്റ് ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്താനാണ് താൻ ചൈന സന്ദർശിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
'ഗായത്രി മന്ത്രം' ജപ്പാനിൽ മുഴങ്ങി: മോദിയുടെ വരവ് ആത്മീയ നിമിഷമാക്കി ടോക്കിയോ
Open in App
Home
Video
Impact Shorts
Web Stories