"ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യരിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാന്റെ ജനതയ്ക്കും ഖമേനിയുടെ ഗുണ്ടാസംഘത്താൽ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്ത അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്കായില്ല. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിത്. പോരാട്ടം തുടരാൻ ആഗ്രഹിക്കാത്ത ഐആർജിസി ഉദ്യോഗസ്ഥർക്ക് ഇപ്പോൾ കീഴടങ്ങിയാൽ മാപ്പ് നൽകും, അല്ലാത്തപക്ഷം മരണം മാത്രമായിരിക്കും ഫലം."
അതേസമയം, ട്രംപിന്റെ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കുള്ളിൽ ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തു. പേർഷ്യൻ ഭാഷയിൽ നാമി ഹൈദറിന്റെ നാമത്തിൽ എന്ന സന്ദേശമാണ് വന്നത്. ഇത് ഖമനയി ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമാണോ അതോ മരണശേഷം ഓട്ടോമാറ്റിക്കായി വരാൻ സജ്ജീകരിച്ച 'ഡെഡ് മാൻ സ്വിച്ച്' ആണോ എന്ന തർക്കം ആഗോളതലത്തിൽ സജീവമാണ്.
advertisement
ഇറാനിലെ ഭരണസിരാകേന്ദ്രത്തിന് നേരെ 30-ഓളം അതിമാരക ബോംബുകളാണ് അമേരിക്കയും ഇസ്രായേലും വർഷിച്ചത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, ഇതെല്ലാം സയണിസ്റ്റ് കെട്ടുകഥകളാണെന്നും പരമാധികാരി സുരക്ഷിതനാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. എന്നാൽ ആക്രമണത്തിന് ശേഷം ഖമനയിയുടെയോ ഇറാൻ പ്രസിഡന്റിന്റെയോ തത്സമയ ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഓപ്പറേഷൻ തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഐആർജിസി പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.
