TRENDING:

ഇറാനിലെ സ്കൂൾ ആക്രമണം: അമേരിക്കൻ സൈന്യത്തിന് നേർക്ക് വിരൽ ചൂണ്ടി അന്വേഷണ റിപ്പോർട്ടുകൾ

Last Updated:

പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 150 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ജനീവയിലെ ഇറാന്റെ യുഎൻ അംബാസഡർ അലി ബഹ്‌റൈനി പറഞ്ഞു

advertisement
ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നതായി റിപ്പോർട്ട്. ദക്ഷിണ ഇറാനിലെ മിനാബിൽ ശനിയാഴ്ച നടന്ന ഈ ആക്രമണത്തിൽ നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം.
 (Photo: AP)
(Photo: AP)
advertisement

തങ്ങളുടെ സൈന്യമാണോ ഈ ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അന്വേഷിച്ചുവരികയാണ്. പ്രാഥമിക നിഗമനങ്ങൾ യുഎസ് സേനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും, അന്തിമമായ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 150 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ജനീവയിലെ ഇറാന്റെ യുഎൻ അംബാസഡർ അലി ബഹ്‌റൈനി പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ ശവമഞ്ചങ്ങൾ ഇറാൻ ദേശീയ പതാക പുതപ്പിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു.

സിവിലിയന്മാരെ തങ്ങൾ ഒരിക്കലും ലക്ഷ്യമിടാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. എന്നാൽ സംഭവം ഗൗരവകരമായി അന്വേഷിക്കുമെന്ന് അവർ അറിയിച്ചു.

advertisement

അതേസമയം, ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന നീക്കങ്ങളിൽ ഗൾഫ് സഖ്യകക്ഷികൾ അതൃപ്തി പ്രകടിപ്പിച്ചു. ആക്രമണത്തെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയില്ലെന്നും ഇറാന്റെ പ്രത്യാക്രമണത്തിന് തങ്ങളെ വിട്ടുകൊടുക്കുകയാണെന്നും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു.

‌യുദ്ധത്തിന്റെ നിലവിലെ അവസ്ഥ

ഇറാൻ ഇതുവരെ 380-ലധികം മിസൈലുകളും 1,480-ഓളം ഡ്രോണുകളും അഞ്ച് ഗൾഫ് രാജ്യങ്ങൾക്ക് നേരെ പ്രയോഗിച്ചു. കുവൈറ്റിലെ ഒരു സിവിലിയൻ പോർട്ടിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഇറാന്റെ 'ഷാഹെദ്' ഡ്രോണുകളെ പ്രതിരോധിക്കാൻ യുക്രെയ്നിന്റെ സഹായം തേടാനും അമേരിക്ക ആലോചിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A sensitive investigation is underway by the U.S. military to determine if its forces were responsible for a devastating strike on a girls' school in Minab, southern Iran. The incident occurred during the opening wave of U.S. and Israeli operations in the country.Iran’s UN ambassador reports that 150 students were killed in the strike. While the U.S. acknowledges an ongoing probe, officials emphasize that civilian infrastructure is never intentionally targeted.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനിലെ സ്കൂൾ ആക്രമണം: അമേരിക്കൻ സൈന്യത്തിന് നേർക്ക് വിരൽ ചൂണ്ടി അന്വേഷണ റിപ്പോർട്ടുകൾ
Open in App
Home
Video
Impact Shorts
Web Stories