ജനറൽ റാൻഡി ജോർജ് പുറത്തുപോകുന്നതോടെ നിലവിലെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ലാനീവ് താത്കാലിക കരസേനാ മേധാവിയായി ചുമതലയേൽക്കും. മുൻപ് ഹെഗ്‌സെത്തിന്റെ പ്രധാന സൈനിക സഹായിയായിരുന്ന ലാനീവിനെ ഭരണകൂടത്തിന് പൂർണ്ണ വിശ്വാസമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം നിലവിലെ യുദ്ധസാഹചര്യങ്ങളിൽ സേനയ്ക്ക് ഗുണകരമാകുമെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ വ്യക്തമാക്കി. ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പുതിയ ഭരണകൂടത്തിന്റെ മുൻഗണനകൾ നടപ്പിലാക്കാൻ നേതൃമാറ്റം അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
advertisement
അധികാരമേറ്റെടുത്തതിന് ശേഷം സൈനിക തലപ്പത്ത് ഹെഗ്‌സെത്ത് നടത്തുന്ന വലിയ അഴിച്ചുപണികളുടെ തുടർച്ചയാണിത്. നേരത്തെ നേവി ചീഫ് അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടി, എയർഫോഴ്സ് ജനറൽ ജിം സിൽഫ് എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായിരുന്ന ജനറൽ സി.ക്യു. ബ്രൗണിനെ ട്രംപ് തന്നെ നേരിട്ട് പുറത്താക്കി.
