ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പല സംവിധാനങ്ങളും തരിപ്പണമായതായി ട്രംപ് അറിയിച്ചു. അമേരിക്ക ലക്ഷ്യമിട്ടത് ഇറാനിലെ ഭരണകൂട മാറ്റമായിരുന്നില്ലെങ്കിലും സ്വാഭാവികമായി അത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഭാഗത്തുനിന്ന് ഇനി എന്ത് നീക്കമുണ്ടായാലും അമേരിക്ക ഉടൻ അറിയുമെന്നും അത് തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഒരു ഭീഷണിയല്ലെന്നും ആ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ചും ട്രംപ് നിർണ്ണായക പരാമർശം നടത്തി. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ അതിന്റെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ട്രംപ് പറഞ്ഞു. അതിന് തയ്യാറല്ലാത്ത പക്ഷം രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാൻ തയ്യാറാകണം. അതല്ലെങ്കിൽ ഹോർമുസ് സ്വാഭാവികമായി തുറക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ വിജയം ആഘോഷിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ട്രംപ് വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല.
advertisement
