TRENDING:

ഇറാനെ നയിക്കാൻ ആര്? ഖമനയിയുടെ മരണശേഷം ആരാകും പിൻഗാമി?

Last Updated:

1989 ൽ ഇറാനിയൻ റിപ്പബ്ലിക് സ്ഥാപിച്ച റുഹുള്ള ഖമനയിയുടെ മരണശേഷം ഖമനയി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പരമോന്നത നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി (Ayatollah Ali Khamenei) കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച സ്ഥിരീകരിച്ചു.
News18
News18
advertisement

ട്രൂത്ത് സോഷ്യൽ എന്ന ചാനലിലെ പോസ്റ്റിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖമനയി കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ മരണത്തെ "ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരം" എന്നും വിശേഷിപ്പിക്കുകയുമായിരുന്നു.

ഇറാനിയൻ നേതാവിനെ "ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾ" എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. "നമ്മുടെ ഇന്റലിജൻസ്, അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവയിൽ നിന്നുമൊഴിവാകാൻ പുരോഹിതന് കഴിഞ്ഞില്ല" എന്നും ട്രംപ്.

ഇറാൻ പരിവർത്തനത്തിന് ഒരുങ്ങുന്നു

86 വയസ്സുള്ള ഇറാനിയൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയി 1989 മുതൽ രാഷ്ട്രം ഭരിക്കുകയും മധ്യേഷ്യയിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാഷ്ട്രത്തലവനായി മാറുകയുമായിരുന്നു.

advertisement

പിന്തുടർച്ച പ്രക്രിയ കടലാസിൽ മാത്രമാണെങ്കിലും, അത് ഒരിക്കലും ഒരു യഥാർത്ഥ പ്രതിസന്ധി നേരിട്ടില്ല. ഇസ്ലാമിക വിപ്ലവത്തിന്റെ വർഷമായ 1979 ന് ശേഷം ടെഹ്‌റാനിൽ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ പരിവർത്തനം മാത്രമായിരിക്കും ഖമനയിയുടെ മരണം.

1989 ൽ ഇറാനിയൻ റിപ്പബ്ലിക് സ്ഥാപിച്ച റുഹുള്ള ഖമനയിയുടെ മരണശേഷം ഖമനയി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പരമോന്നത നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടു.

ഖമനയിയുടെ പിൻഗാമി ആര്?

ഇറാന്റെ ഭരണഘടന അനുസരിച്ച്, 88 അംഗ വിദഗ്ദ്ധ സമിതിയാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതും മേൽനോട്ടം വഹിക്കുന്നതും. പരമോന്നത നേതാവ് നേരിട്ടോ അല്ലാതെയോ തിരഞ്ഞെടുക്കുന്ന ഗാർഡിയൻ കൗൺസിലാണ് സമിതിയിലേക്കുള്ള സ്ഥാനാർത്ഥികളെ പരിശോധിക്കുന്നത്.

advertisement

പിന്തുടർച്ചാ ആസൂത്രണം വളരെക്കാലമായി ഭരണകൂടത്തിന്റെ ആന്തരിക വൃത്തത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നു.

ഖമനയിയുടെ മകൻ മൊജ്തബ ഖമനയിയാണ് പ്രധാന മത്സരാർത്ഥികളിൽ ഒരാൾ. ഭരണകൂടത്തിനുള്ളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി പറയപ്പെടുന്നയാളാണ് ഈ 56 വയസ്സുകാരൻ.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായും (IRGC) അതിന്റെ ബാസിജ് വളണ്ടിയർ അർദ്ധസൈനിക സേനയുമായും അദ്ദേഹത്തിനുള്ള ശക്തമായ ബന്ധം കാര്യമായ സ്വാധീനം നൽകുന്നു.

പിൻഗാമിയായി വരാൻ സാധ്യതയുള്ള മറ്റൊരു വ്യക്തിയാണ് അലി ലാരിജാനി. മുതിർന്ന രാഷ്ട്രീയപ്രവർത്തകനും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) മുൻ കമാൻഡറുമാണ് ഇദ്ദേഹം.

advertisement

അന്തരിച്ച നേതാവിന്റെ ദീർഘകാല വിശ്വസ്തനായ അദ്ദേഹം നിലവിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ (SNSC) സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഇറാനിൽ ജനുവരിയിൽ നടന്ന പ്രക്ഷോഭത്തിനിടെ, പ്രതിസന്ധിയിലൂടെ രാജ്യത്തെ നയിക്കാൻ ഖമനയി ലാരിജാനിയുടെ സഹായം തേടിയതായി റിപ്പോർട്ടുണ്ട്.

മാത്രമല്ല, ഖമനയിയുടെ കൊലപാതകത്തെത്തുടർന്ന് നിരവധി പുരോഹിതന്മാരെ പിൻഗാമികളുടെ സാധ്യതാ പട്ടികയിലേക്ക് യുഎസ് ആസ്ഥാനമായുള്ള കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇറാനിലെ രാജ്യവ്യാപകമായ സെമിനാരി സംവിധാനത്തിന് നേതൃത്വം നൽകുന്ന മുതിർന്ന മതനേതാവും ഗാർഡിയൻ കൗൺസിലിന്റെയും അസംബ്ലി ഓഫ് എക്സ്പെർട്ട്സിന്റെയും ഭാഗവുമായ അയത്തുള്ള അലിറേസ അറഫി അതിലൊരാളാണ്.

advertisement

ഖമനയിയുടെ ഓഫീസിലെ പ്രധാന ഉപദേഷ്ടാവായ ഹോജ്ജത്-ഒൽ-എസ്ലാം മൊഹ്‌സെൻ ഖാമി, അന്തരിച്ച നേതാവുമായുള്ള അടുപ്പം കണക്കിലെടുത്ത് ഖമനയിയുടെ വിശ്വസ്ത സഹായിയായി കണക്കാക്കപ്പെടുന്നു.

വിദഗ്ദ്ധ സമിതിയിലെ ദീർഘകാല അംഗമായ ആയത്തുള്ള മൊഹ്‌സെൻ അരാക്കിക്ക് മതപരമായ യോഗ്യതകളും സ്ഥാപനസംബന്ധിയായ പരിചയവുമുണ്ട്. പരമോന്നത നേതാവിന്റെ സ്ഥാനത്തിന് യോഗ്യത നൽകുന്ന ഘടകങ്ങളിൽ ചിലതാണിത്.

ഇറാന്റെ നീതിന്യായ മേധാവിയായ ആയത്തുള്ള ഘോലം ഹൊസൈൻ മൊഹ്‌സെനി എജെയ്, ദേശീയ സുരക്ഷാ പശ്ചാത്തലത്തിനും ഉന്നത സംസ്ഥാന സ്ഥാനങ്ങൾക്കും വേണ്ടിയുള്ള മത്സരാർത്ഥിയായി കണക്കാക്കപ്പെടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, നിലവിൽ ഒരു വ്യക്തിയും ഖമനയിയുടെതിന് തുല്യമായ അധികാരം വഹിക്കുന്നില്ല. കൂടാതെ ഏതൊരു പിൻഗാമിയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (IRGC) പോലുള്ള ശക്തമായ സ്ഥാപനങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുന്ന വിഷയത്തിൽ പ്രയാസപ്പെടാൻ സാധ്യതയുണ്ട്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാനെ നയിക്കാൻ ആര്? ഖമനയിയുടെ മരണശേഷം ആരാകും പിൻഗാമി?
Open in App
Home
Video
Impact Shorts
Web Stories