അച്ഛൻ വിടവാങ്ങിയത് അഭിരാമിയുടെ ആ സന്തോഷത്തിന് സാക്ഷ്യം വഹിച്ച ശേഷം
- Published by:user_57
- news18-malayalam
Last Updated:
അഭിരാമിയുടെ ജീവിതത്തിലെ നിർണായകമായ ചുവടുവയ്പ്പിനു സാക്ഷ്യം വഹിക്കാൻ പിതാവ് സുരേഷ് ഒപ്പമുണ്ടായിരുന്നു
advertisement
1/6

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും (Abhirami Suresh) പിതാവ് സുരേഷ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് വിടവാങ്ങിയത്. പുല്ലാങ്കുഴൽ വിദ്വാനായിരുന്നു അദ്ദേഹം. സുരേഷ്, ലൈല ദമ്പതികളുടെ മക്കളാണ് ഇരുവരും. പെട്ടെന്നുണ്ടായ സ്ട്രോക്ക് മൂലമായിരുന്നു സുരേഷിന്റെ അന്ത്യം. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. അച്ഛന്റെ ഓർമകളിലൂടെ തിരികെ നടക്കുകയാണ് അഭിരാമി
advertisement
2/6
അഭിരാമി ഇളയമകളാണ്. അച്ഛൻ വിടവാങ്ങുന്നതിനും കേവലം ദിവസങ്ങൾക്കു മുൻപാണ് അഭിരാമി ജീവിതത്തിനു ഒരു വലിയ തുടക്കമിട്ടത്. മകളുടെ സന്തോഷത്തിന് സാക്ഷ്യം വഹിച്ച ശേഷമാണ് സുരേഷിന്റെ മടക്കം. ആ ചിത്രങ്ങളും അതിനു പിന്നിലെ കഥ പറയുന്ന ഹൃദയസ്പർശിയായ കുറിപ്പും അഭിരാമി പങ്കിടുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
കൊച്ചി നഗരത്തിൽ നിന്നും അൽപ്പം മാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് അഭിരാമിയുടെ പുതിയ കഫെ ആയ 'കഫെ യുട്ടോപ്യ'. അച്ഛൻ സുരേഷും അമ്മ ലൈലയും ചേച്ചി അമൃതയും ചേർന്നായിരുന്നു ഇതിനു തുടക്കമിട്ടത്. വീട്ടിൽ എല്ലാവരും ഭക്ഷണത്തെ സ്നേഹിക്കുന്നവരാണെന്ന് അഭിരാമി
advertisement
4/6
അച്ഛൻ സ്ട്രീറ്റ് ഫുഡ് പറയാതെ തന്നെ വാങ്ങിക്കൊണ്ടു വരും. വീട്ടിൽ ഭക്ഷണം എന്നാൽ സ്നേഹത്തിന്റെ ഭാഷ കൂടിയാണ്. അമ്മയാകട്ടെ നന്നായി പാചകം ചെയ്യും. വീട്ടിലെ പല പിണക്കങ്ങളുടെയും അവസാനം അമ്മയുണ്ടാക്കുന്ന സ്വാദിഷ്‌ടമായ ഭക്ഷണത്തിലാണ്
advertisement
5/6
'ഒരു സംരംഭകയാകാനുള്ള വെല്ലുവിളി നിറഞ്ഞ തീരുമാനത്തിൽ എന്നെ പിന്തുണച്ചതിന് എന്റെ മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു! ഇന്ന് ഞാൻ ഈ പോസ്റ്റ് എഴുതുമ്പോൾ, അച്ഛൻ ഞങ്ങളോടൊപ്പമില്ല, പക്ഷേ എനിക്ക് എന്റെ അച്ഛനുമായി എണ്ണംപറഞ്ഞ സന്തോഷകരമായ ഓർമ്മകളുണ്ട്...
advertisement
6/6
'അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി. ഏറ്റവും കഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട നാളുകളിലും ഞങ്ങൾ കൈകൾ ചേർത്ത് പിടിച്ച് സ്വയം പറഞ്ഞു. ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളുടെ യാഥാർഥ്യം ഞങ്ങൾക്കറിയാം, ദൈവം ഞങ്ങളെ ഒരിക്കലും അവഗണിക്കില്ല' അഭിരാമി കുറിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അച്ഛൻ വിടവാങ്ങിയത് അഭിരാമിയുടെ ആ സന്തോഷത്തിന് സാക്ഷ്യം വഹിച്ച ശേഷം