TRENDING:

ഏഴു വർഷം നീണ്ട രോഗാവസ്ഥ; നടി രശ്മി 37-ാം വയസിൽ അന്തരിച്ചു

Last Updated:
പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് അവരുടെ ഭർത്താവ്
advertisement
1/6
ഏഴു വർഷം നീണ്ട രോഗാവസ്ഥ; നടി രശ്മി 37-ാം വയസിൽ അന്തരിച്ചു
അഭിനയലോകത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി നടി രശ്മി ലീല (Rashmi Leela) അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 37 വയസായിരുന്നു പ്രായം. വർഷങ്ങളോളം ശ്വാസകോശ സംബന്ധിയായ രോഗത്തിനുള്ള ചികിത്സയിലായിരുന്നു അവർ. കന്നഡ അഭിനയമേഖലയിലെ അറിയപ്പെടുന്ന സീരിയൽ അഭിനേത്രി ആയിരുന്നു രശ്മി ലീല. ഭാര്യയുടെ വിയോഗവർത്ത ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ ഭർത്താവ് സറക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് മഞ്ജു വ്യക്തമാക്കി
advertisement
2/6
 അതിജീവനത്തിന്റെ മികച്ച മാതൃകയായിരുന്നു രശ്മി ലീല. കഴിഞ്ഞ ആറേഴു വർഷങ്ങളായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന വാതസംബന്ധിയായ പ്രശ്നവുമായി ജീവിക്കുകയായിരുന്നു രശ്മി. വേദനാജനകമായ ഈ ശാരീരികാവസ്ഥ മെല്ലെ അവരുടെ ശ്വാസകോശത്തെയും ബാധിച്ചു. രശ്മി പൾമണറി ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ശ്വാസകോശത്തിന്റെ കോശങ്ങൾ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന സാഹചര്യമാണത്. ഇത് ശ്വസിക്കാനുള്ള കഴിവിനെ നിജപ്പെടുത്തും. 2019ലായിരുന്നു രശ്മിക്ക് ഇങ്ങനെയൊരു അവസ്ഥയുള്ളതായി കണ്ടെത്തിയത്. പോയവർഷം മുതൽ അവരുടെ ആരോഗ്യസ്ഥിതി പൂർണമായും ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചു മാത്രമായി (തുടർന്ന് വായിക്കുക)
advertisement
3/6
 2024 ഓഗസ്റ്റ് മാസമായപ്പോഴേക്കും ചികിത്സാഭാരം താങ്ങാവുന്നതിലും അപ്പുറമായി. പൊതുജനത്തോട് ചികിത്സാസഹായം എത്തിക്കാൻ രശ്മിയുടെ ഭർത്താവ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥന നടത്തി. കന്നഡ ടി.വി., സിനിമാ മേഖലകൾ രശ്മിയുടെ ആരോഗ്യത്തിനായി ഒന്നിച്ചു. എന്നാൽ, ഈ ചികിത്സകൾ യാതൊന്നും തന്നെ രശ്മിയുടെ അവസ്ഥ പൂർണമായും മാറ്റാൻ കഴിയുന്നതായിരുന്നില്ല. ഒടുവിൽ ലങ് ട്രാൻസ്‌പ്ലാന്റ് എന്ന ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയായി ഏക പോംവഴി. ഇതിനായി അവയവദാനം ചെയ്യാൻ മരിച്ചുപോയ വ്യക്തികളുടെ ബന്ധുക്കൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു
advertisement
4/6
 ഒടുവിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അവർ വിധേയയായി. പുതിയ ജീവിതത്തിനായുള്ള നേരിയ പ്രതീക്ഷയിരുന്നു ഈ ശസ്ത്രക്രിയ. എന്നാൽ, അതിനു ശേഷം ഉണ്ടായ അസ്വസ്ഥതകളിൽ നിന്നും പുറത്തുകടക്കാൻ രശ്മി നന്നേ പാടുപെട്ടു. 19 ലക്ഷം രൂപ ചെലവ് വന്ന വലിയ ശസ്ത്രക്രിയ ആയിരുന്നു ഇത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ
advertisement
5/6
ഏറെക്കാലമായി കരുത്തിന്റെ പ്രതീകമായാണ് രശ്മി ലീലയെ ലോകം കണ്ടിരുന്നത്. അഭിനേത്രി എന്നതിനെക്കാളുപരി, അവർ അതിജീവനത്തിന്റെ പോരാളിയായി. അതിതീവ്രമായ വേദനയ്ക്കിടയിലും, ആശുപത്രി കിടക്കയിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ, അവരുടെ ആരാധകർക്ക് മുന്നിൽ രശ്മി ലീല പുഞ്ചിരിക്കുന്ന മുഖവുമായി വരാൻ മറന്നില്ല. ഫോളോവേഴ്‌സുമായി രശ്മി ലീല നിരന്തരം സമ്പർക്കത്തിലേർപ്പെട്ടു. ഇക്കാലമത്രയും ഭർത്താവ് മഞ്ജു രശ്മിക്ക് സമ്പൂർണ പിന്തുണയുമായി കൂടെയുണ്ടായി. അതിജീവനത്തിനുള്ള ഒന്നിച്ചുള്ള പോരാട്ടം നിരന്തരം റെക്കോർഡ് ചെയ്യുകയും, അവയവദാനം പ്രോത്സാഹിക്കപ്പെടേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു
advertisement
6/6
 രശ്മി ലീലയുടെ മരണവാർത്ത കന്നഡ ചലച്ചിത്ര, ടെലിവിഷൻ മേഖലകളെ പിടിച്ചുലച്ചു. രശ്മി ഒരു യോദ്ധാവിനെപ്പോലെ പോരാടി എന്നാണ് അതിൽ ഒരാൾ കുറിച്ചത്. രശ്മിക്ക് വേണ്ടി അഭിനേതാക്കൾ എല്ലാപേരും ഒരു കാര്യത്തിനായി ഒന്നിച്ചെത്തിയ കാഴ്ചയും കണ്ടു. ബംഗളുരുവിൽ നടിയുടെ അന്ത്യകർമങ്ങൾ നടക്കും. ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ, അഭിനയമേഖലയിലെ പ്രവർത്തകർ എന്നിവർ പങ്കെടുക്കും
മലയാളം വാർത്തകൾ/Photogallery/Buzz/
ഏഴു വർഷം നീണ്ട രോഗാവസ്ഥ; നടി രശ്മി 37-ാം വയസിൽ അന്തരിച്ചു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories