TRENDING:

ആ പേര് കേട്ട് ആളുകൾ‌ തിയേറ്ററിലേക്ക് ഇരമ്പിയെത്തി; തകർച്ചയിൽ നിന്ന് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ താരറാണി

Last Updated:
“എനിക്ക് താരമൂല്യമുണ്ടായിരുന്നു, ലാലേട്ടനും മമ്മൂക്കയ്ക്കും തുല്യമായി ഞാൻ ശ്രദ്ധിക്കപ്പെട്ടു. എൻ്റെ സിനിമകളിൽ ഞാൻ ആയിരുന്നു നായിക, ഞാൻ ആയിരുന്നു കഥ, ഞാൻ ആയിരുന്നു ബാനർ.”- ഒരു അഭിമുഖത്തില്‍ അവർ‌ പറഞ്ഞു
advertisement
1/12
ആ പേര് കേട്ട് ആളുകൾ‌ തിയേറ്ററിലേക്ക് ഇരമ്പിയെത്തി; തകർച്ചയിൽ നിന്ന് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ താരറാണി
ഒരു പക്ഷേ ഇന്നുള്ള ജെൻ സി പ്രേക്ഷകർ‌ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരുകാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. മലയാള സിനിമയ്ക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ടെങ്കിലും, ഒരു കാലഘട്ടത്തിൽ സർഗ്ഗാത്മകവും കലാപരവുമായ സ്തംഭനാവസ്ഥ സിനിമയെ വേട്ടയാടിയിരുന്നു.
advertisement
2/12
ആ കാലയളവിൽ നിരവധി സിനിമകൾ പുറത്തുവന്നിരുന്നെങ്കിലും, അവയിൽ ഭൂരിഭാഗവും ഒരു പ്രത്യേക രീതിശാസ്ത്രം പിന്തുടരുകയും, വരേണ്യബോധത്തിലും പുരുഷാധിപത്യത്തിലും വേരൂന്നിയ പ്രമേയങ്ങളുമായി ഒതുങ്ങി നിൽക്കുകയും ചെയ്തു. പഴകിമടുത്ത പ്രമേയങ്ങൾ പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്നകറ്റി. ഈ സമയത്താണ് ഒരു പുതിയ മുഖം ഇൻഡസ്ട്രിയിൽ അവതരിച്ചത്.
advertisement
3/12
അവരുടെ രംഗപ്രവേശം പുരുഷാധിപത്യം സ്ഥാപിച്ച മലയാള സിനിമയിലെ എല്ലാ മാനദണ്ഡങ്ങളെയും തകർത്തെറിഞ്ഞു. മലയാള സിനിമയിലെ പ്രമേയങ്ങളെ പുനർനിർവചിച്ച ഷക്കീലയായിരുന്നു ആ താരോദയം.
advertisement
4/12
തൻ്റെ സിനിമകളിലെ സ്ത്രീ ശരീരത്തെ വിൽപ്പന ചരക്കാക്കുന്നതിന്റെ പേരിലും ലൈംഗികവൽക്കരണത്തിൻ്റെ പേരിലും വിമർശനങ്ങൾ നേരിട്ടെങ്കിലും, ഷക്കീല പുരുഷാധിപത്യം നിറഞ്ഞ ഇൻഡസ്ട്രിയെ തകർക്കുകയും നിയമങ്ങളെ തിരുത്തിയെഴുതുകയും ചെയ്തു എന്നതിൽ സംശയമില്ല.
advertisement
5/12
1973 നവംബർ 19ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഷക്കീല സി ബീഗം എന്ന പേരിൽ ജനിച്ച അവർക്ക് ആറ് സഹോദരങ്ങൾ ഉണ്ടായിരുന്നു.
advertisement
6/12
സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ചെറുപ്പത്തിലേ സ്‌കൂളിൽ നിന്ന് പഠനം നിർത്തേണ്ടിവന്ന അവർ കുടുംബത്തെ പോറ്റാൻ വേണ്ടി ജോലി ചെയ്യാൻ തുടങ്ങി.
advertisement
7/12
അഭിനയത്തിലേക്ക് മാറുന്നതിനുമുമ്പ് അവർ മോഡലിംഗ് രംഗത്തും ഒരു കൈ നോക്കി. 1994-ൽ പുറത്തിറങ്ങിയ 'പ്ലേ ഗേൾസ്' എന്ന ചിത്രത്തിലൂടെ ഷക്കീല തൻ്റെ ഇഷ്ടതാരമായ സിൽക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
advertisement
8/12
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലായി ഏകദേശം 250-ഓളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
advertisement
9/12
'കിന്നാരത്തുമ്പികൾ' ഉൾപ്പെടെ ഷക്കീലയുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി. ഒരുകാലത്ത് പ്രേക്ഷകർ കൈയൊഴിഞ്ഞ തിയേറ്ററുകളിലേക്ക് വീണ്ടും അവരെ എത്തിക്കുന്നതിൽ ഷക്കീൽ വഹിച്ച പങ്ക് ചെറുതായി കാണാനാകില്ല.
advertisement
10/12
പ്രൊമോഷനൽ കാമ്പെയ്‌നുകളില്ലാതെ പോലും, അവരുടെ ബോൾഡ് ലുക്ക് മാത്രം മതിയായിരുന്നു ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കാൻ.
advertisement
11/12
അവരുടെ ചിത്രങ്ങൾ വലിയ ഹിറ്റുകളായി മാറി. തൻ്റെ കരിയറിൻ്റെ ഏറ്റവും മികച്ച സമയത്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് തുല്യമായ ജനപ്രീതി അവർക്ക് ലഭിച്ചു.
advertisement
12/12
“എനിക്ക് താരമൂല്യമുണ്ടായിരുന്നു, ലാലേട്ടനും മമ്മൂക്കയ്ക്കും തുല്യമായി ഞാൻ ശ്രദ്ധിക്കപ്പെട്ടു. എൻ്റെ സിനിമകളിൽ ഞാൻ ആയിരുന്നു നായിക, ഞാൻ ആയിരുന്നു കഥ, ഞാൻ ആയിരുന്നു ബാനർ.”- ഒരു അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
ആ പേര് കേട്ട് ആളുകൾ‌ തിയേറ്ററിലേക്ക് ഇരമ്പിയെത്തി; തകർച്ചയിൽ നിന്ന് മലയാള സിനിമയെ കൈപിടിച്ചുയർത്തിയ താരറാണി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories