TRENDING:

തകർന്ന തുർക്കിയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ; രക്ഷാപ്രവർത്തനത്തിനുള്ള ആദ്യ ദുരന്തനിവാരണ സംഘം പുറപ്പെട്ടു

Last Updated:
ദുരന്തനിവാരണ സേനയ്ക്കു പുറമേ, ഡോക്ടർമാരും ഡോഗ് സ്ക്വാഡും അടക്കമുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് തുർക്കിയിലെത്തിയത്
advertisement
1/9
തകർന്ന തുർക്കിയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ; രക്ഷാപ്രവർത്തനത്തിനുള്ള ആദ്യ ദുരന്തനിവാരണ സംഘം പുറപ്പെട്ടു
ഭൂകമ്പത്തിൽ തകർന്ന തുർക്കിയെ സഹായിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ ദുരന്തനിവാരണ സംഘം എത്തി. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
advertisement
2/9
നൂറുപേര്‍ അടങ്ങുന്ന രണ്ട് എന്‍ഡിആര്‍എഫിന്റെ സംഘത്തെയാണ് ഇന്ത്യ അയച്ചത്. ആദ്യ സംഘത്തിൽ പരിശീലനം ലഭിച്ച തിരച്ചിൽ, രക്ഷാപ്രവർത്തകർക്കു പുറമേ, വിദഗ്ധരായ ഡോഗ് സ്ക്വാഡ് അംഗങ്ങളും ഡോക്ടർമാരും സംഘത്തിലുണ്ട്.
advertisement
3/9
മരുന്നുകളും രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുമെല്ലാമായാണ് ഇന്ത്യയിൽ നിന്നുള്ള സംഘം തുർക്കിയിലേക്ക് പുറപ്പെട്ടത്.
advertisement
4/9
തുർക്കിയിലേക്ക് പുറപ്പെട്ട മെഡിക്കൽ സംഘത്തിൽ, ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയുൾപ്പെടെയുള്ള 89 പേർ അടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകളും ഉൾപ്പെടുന്നു.
advertisement
5/9
എക്സ്റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്റേഴ്സ്, കിടക്കകൾ തുടങ്ങിയവയുമായാണ് സംഘം പുറപ്പെട്ടത്.
advertisement
6/9
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഘം പുറപ്പെട്ടത്. ഇതിനകം സംഘം സ്ഥലത്തെത്തിക്കഴിഞ്ഞു. അഞ്ച് സ്ത്രീകൾ ഉൾപ്പെടുന്ന 101 ദുരന്തനിവാരണ സംഘമാണ് എത്തിയത്. ബാക്കിയുള്ളവർ ഉ‌ടൻ സ്ഥലത്തെത്തും.
advertisement
7/9
ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17നാണ് ഭൂചലനമുണ്ടായത്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
advertisement
8/9
അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. ഇതിനകം 48,00 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. മരണസംഖ്യ എട്ട് മടങ്ങുവരെ വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
advertisement
9/9
തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ പ്രധാന നഗരങ്ങളെയെല്ലാം ഭൂകമ്പങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2818 കെട്ടിടങ്ങള്‍ നിലംപൊത്തി. 1939ലെ 2818 കെട്ടിടങ്ങള്‍ തകര്‍ന്ന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ദുരന്തം സംഭവിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
തകർന്ന തുർക്കിയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ; രക്ഷാപ്രവർത്തനത്തിനുള്ള ആദ്യ ദുരന്തനിവാരണ സംഘം പുറപ്പെട്ടു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories