ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കൊടും ക്രൂരത നടന്നിട്ട് 99 വർഷം; വാഗൺ ട്രാജഡിയുടെ 99-ാം വാർഷികം
- Published by:Asha Sulfiker
- news18-malayalam
Last Updated:
54 പേര്‍ വാഗണിൽ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയിൽ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേർത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലർ ജീവൻ നിലനിർത്തിയത്.
advertisement
1/10

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടിന്റെ വാർഷികമാണ് കഴിഞ്ഞദിവസം കടന്നു പോയത്. വാഗൺ ദുരന്തം. നമ്മുടെ ഈ മണ്ണിൽ അതു നടന്നത് കൃത്യം 99 വർഷം മുൻപ് 1921ലാണ്
advertisement
2/10
കേരളത്തിലാണ് നടന്നത് എന്നുപോലും വിശ്വസിക്കാൻ കഴിയാത്തത്ര ക്രൂരത. നമ്മുടെ മൂന്നു തലമുറ മുൻപുണ്ടായിരുന്ന ചെറുപ്പക്കാരാണ് ഒറ്റയടിക്ക് ഇല്ലാതായത്.
advertisement
3/10
വാഗൺ ട്രാജഡി അന്വേഷിച്ച കമ്മിഷനു മുന്നിൽ ഷൊർണൂർ റയിൽവേ ഗുഡ്‌സ് സൂപ്പർവൈസർ ആയിരുന്ന കെ. വി രാമയ്യർ നൽകിയ ഒരു മൊഴിയുണ്ട്. ഷൊർണൂരിലെത്തിയപ്പോൾ ട്രെയിനിന്‍റെ വേഗം കുറച്ചു. എന്നിട്ടു പട്ടാളക്കാർ കല്ലെടുത്തെറിഞ്ഞു.
advertisement
4/10
പുറത്തുനിന്ന ജനത്തോടും വാഗണിലേക്കു കല്ലെറിയാൻ ആവശ്യപ്പെട്ടു. അപ്പോഴും അകത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേൾക്കമായിരുന്നു എന്നാണ് ആ മൊഴി. കൊടുംക്രൂരന്മാർക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യം ആയിരുന്നു അത്.
advertisement
5/10
മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം സമരക്കാരെ കൊണ്ടുപോയത് 1921 നവംബർ 19 ന് വൈകിട്ട്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട മദ്രാസ് മെയിലിൽ ഘടിപ്പിച്ച ചരക്ക് കംപാർട്‌മെന്റിൽ കയറ്റി അവരെ അടച്ചുപൂട്ടി തമിഴ് നാട്ടിലേക്ക് അയച്ചു
advertisement
6/10
പിറ്റേന്ന് രാവിലെ പാലക്കാട് നഗരത്തിനടുത്ത് പോത്തന്നൂരിൽ വച്ചാണ് കമ്പാർട്ട്‌മെന്റ് തുറന്നത്. അപ്പോൾ കണ്ടത് പ്രാണവായുവും കുടിവെള്ളവും കിട്ടാതെ പരസ്പരം കടിച്ചു കീറിയ മനുഷ്യരെ. ചിലർ മരിച്ചു കഴിഞ്ഞിരുന്നു. മറ്റു ചിലർ മൃതപ്രായരും.
advertisement
7/10
54 പേര്‍ വാഗണിൽ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയിൽ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേർത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലർ ജീവൻ നിലനിർത്തിയത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളോട് ചേർന്ന ഖബറിടങ്ങളിലാണ് ഇവരിൽ ഏറെയും പേരെ സംസ്‌കരിച്ചത്.
advertisement
8/10
മരിച്ചവരിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ജീവൻ തിരിച്ചു കിട്ടിയവർ പിന്നീട് ഏറെക്കാലം ജയിലുകളിൽ ആയിരുന്നു. ഇവർ പറഞ്ഞാണ് നടന്ന സംഭവങ്ങളുടെ വ്യാപ്തിയും ആഴവും മനുഷ്യത്വമില്ലായ്മയും ലോകം അറിഞ്ഞത്.
advertisement
9/10
തിരൂർ ടൗൺ ഹാളിനോട് ചേർന്നുള്ള വാഗണിന്റെ രൂപ മാതൃകയിൽ ഉള്ള നിർമിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം. മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിലും വാഗൺ ട്രാജഡി ഓർമ മന്ദിരങ്ങൾ ഉണ്ട്. 99 വർഷങ്ങൾക്ക് ഇപ്പുറം മറ്റൊരു നവംബർ 20 എത്തുമ്പോഴും ആ സമരത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല.
advertisement
10/10
സമരം നയിച്ച ആലിമുസലിയാരും ചെമ്പ്രശ്ശേരി തങ്ങളും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഒരുപോലെ വിമർശിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്..
മലയാളം വാർത്തകൾ/Photogallery/Kerala/
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കൊടും ക്രൂരത നടന്നിട്ട് 99 വർഷം; വാഗൺ ട്രാജഡിയുടെ 99-ാം വാർഷികം