ഹൃദയദ്വീപ് കണ്ടിട്ടുണ്ടോ? പ്രകൃതിയെ തൊട്ടറിയാന്‍ കോഴിക്കോട് ജില്ലാ ടൂറിസത്തിന്റെ പുതിയ മുഖമായി തോണിക്കടവ്
- Published by:Karthika M
- news18-malayalam
Last Updated:
കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ തോണിക്കടവിലേക്ക് പോവാം
advertisement
1/15

കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ തോണിക്കടവിലേക്ക് പോവാം.
advertisement
2/15
കോഴിക്കോട് നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്രകൃതിക്ക് ഒട്ടും പോറലേല്‍പ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം.
advertisement
3/15
കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും.
advertisement
4/15
കല്യാണ ഫോട്ടോ ഷൂട്ടുകള്‍ക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവിടാനും അവധി ദിനങ്ങള്‍ ആഘോഷമാക്കാനും അനുയോജ്യമാണ് തോണിക്കടവും കരിയാത്തുംപാറയും.
advertisement
5/15
കോവിഡ് കാലത്തെ അടച്ചിടലുകള്‍ക്കൊടുവില്‍ തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി.
advertisement
6/15
കുട്ടികള്‍ക്കുള്ള ചെറിയ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, കൂടാരങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം.
advertisement
7/15
മേഘങ്ങളെ തൊട്ടുനില്‍ക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാര്‍ക്ക് നല്‍കുന്നത് ഹൃദ്യമായ അനുഭവമാണ്.
advertisement
8/15
കക്കയം മലനിരകളും, ബോട്ട് സര്‍വീസിന് അനുയോജ്യമായ കുറ്റ്യാടി റിസര്‍വോയറിന്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
advertisement
9/15
കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്.
advertisement
10/15
3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍വ്വഹണ ചുമതല. ടൂറിസം മാനേജ്‌മെന്റ് കമ്മറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നത്.
advertisement
11/15
വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്ത് 2014 ല്‍ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചിരുന്നു.
advertisement
12/15
രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് കൗണ്ടര്‍, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റര്‍, ഗ്രീന്‍ റൂം, മാലിന്യ സംസ്‌കരണ സംവിധാനം, കുട്ടികളുടെ പാര്‍ക്ക്, ബോട്ട് ജെട്ടി, ലാന്‍ഡ് സ്‌കേപ്പിങ്, തുടങ്ങിയവയാണ് സഞ്ചാരികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്.
advertisement
13/15
ഹൃദയ ദ്വീപിലേക്കുള്ള സസ്പന്‍ഷന്‍ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കൂടി പൂര്‍ത്തിയാവുമ്പോള്‍ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറും.
advertisement
14/15
[caption id="attachment_456695" align="alignnone" width="960"] താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം.</dd> <dd>[/caption]
advertisement
15/15
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു ദിവസം കൊണ്ട് തന്നെ അയല്‍വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താം.
മലയാളം വാർത്തകൾ/Photogallery/Kerala/Kozhikkod/
ഹൃദയദ്വീപ് കണ്ടിട്ടുണ്ടോ? പ്രകൃതിയെ തൊട്ടറിയാന്‍ കോഴിക്കോട് ജില്ലാ ടൂറിസത്തിന്റെ പുതിയ മുഖമായി തോണിക്കടവ്