TRENDING:

മന്നത്ത് പത്മനാഭന്റെ പേരിൽ എൻഎസ്എസിന്റെ ആദ്യക്ഷേത്രം പത്തനംതിട്ട അടൂരിൽ

Last Updated:
അടൂർ തട്ടയിൽ എൻഎസ്എസ് ഒന്നാം നമ്പർ കരയോഗമായ ഇടയിരേത്ത് ഭവനത്തിലെ മന്നം ക്ഷേത്രത്തിന്റെ സമർപ്പണം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർവഹിച്ചു
advertisement
1/9
മന്നത്ത് പത്മനാഭന്റെ പേരിൽ എൻഎസ്എസിന്റെ ആദ്യക്ഷേത്രം പത്തനംതിട്ട അടൂരിൽ
സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ പേരിൽ ക്ഷേത്രം നിർമിച്ച് എൻഎസ്എസ്. മന്നത്തിന്റെ പേരിലുള്ള ആദ്യക്ഷേത്രം പത്തനംതിട്ടയിലെ അടൂരിൽ.
advertisement
2/9
അടൂർ തട്ടയിൽ എൻഎസ്എസ് ഒന്നാം നമ്പർ കരയോഗമായ ഇടയിരേത്ത് ഭവനത്തിലെ മന്നം ക്ഷേത്രത്തിന്റെ സമർപ്പണം ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർവഹിച്ചു.
advertisement
3/9
മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ അനാച്ഛാദനവും ജി സുകുമാരൻ നായർ നിർവഹിച്ചു.
advertisement
4/9
നായർ സമുദായത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിയമങ്ങളിൽ മാറ്റം വരുത്തി ഇല്ലാതാക്കാനാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആലോചിക്കുന്നതെന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു.
advertisement
5/9
എൻഎസ്എസിന് ഒരു രാഷ്ട്രീയ പാ‍ർട്ടിയെക്കൊണ്ടും പ്രയോജനം ഉണ്ടായിട്ടില്ല. എൻഎസ്എസിനെ വർഗീയ ശക്തിയായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
6/9
ഇതിന്റെ പിന്നിലെ സ്വാർഥത വോട്ട് ബാങ്കാണ്. രാജ്യത്തെ എന്നും കയ്യിൽ വച്ച് ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢനീക്കമാണു പലപ്പോഴും സർക്കാരുകൾ നടത്തുന്നത്. ഇതിനായി ഇപ്പോൾ ന്യൂനപക്ഷങ്ങളെ കൂട്ടുപിടിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.
advertisement
7/9
'നാടിനായി ത്യാഗോജ്വലമായ സേവനം നടത്തിയ അവതാരപുരുഷനാണു മന്നത്ത് പത്മനാഭൻ. ദൈവമായി കാണരുതെന്ന് അവസാന കാലഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നതാണ്'
advertisement
8/9
കാലഘട്ടത്തിനുണ്ടായ മാറ്റം പരിഗണിച്ച് ആചാര്യന്റെ പേരിലും ക്ഷേത്രം എന്ന തീരുമാനത്തിൽ എൻഎസ്എസ് എത്തുകയായിരുന്നു. എൻഎസ്എസ് എവിടെയുണ്ടോ അവിടെയെല്ലാം ആ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
9/9
എൻഎസ്എസ് രജിസ്ട്രാർ വി വി ശശിധരൻ നായർ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് കെ എസ് അനിൽകുമാർ, വൈക്കം യൂണിയൻ പ്രസിഡന്റ് പി ജി എം നായർ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Kerala/
മന്നത്ത് പത്മനാഭന്റെ പേരിൽ എൻഎസ്എസിന്റെ ആദ്യക്ഷേത്രം പത്തനംതിട്ട അടൂരിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories