TRENDING:

തെക്കൻ തായമ്പകയിലൂടെ അത്ഭുതം സൃഷ്ടിച്ച് എട്ടാം ക്ലാസുകാരൻ; രണ്ടു മാസത്തെ പരിശീലനത്തിലൂടെ റെക്കോർഡ് ബുക്കിലേക്ക്

Last Updated:
വലതുകാൽ വീക്ക് ചെണ്ടയിലും, ഇടതു കാൽ ഇലതാളത്തിലും, ഇടതുകൈ ഇടൻ തല ചെണ്ടയിലും, വലതുകൈ ചെണ്ടയിലുമായാണ് ശ്രീരാഗ് തായമ്പക അവതരിപ്പിക്കുന്നത്. വലിയ ശാരീരിക അധ്വാനം വേണ്ടിവരുന്ന തെക്കൻ തായമ്പകയുടെ പരിശീലനം ശ്രീരാഗ് രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്. (റിപ്പോർട്ട്- എസ് എസ് ശരണ്‍)
advertisement
1/5
തെക്കൻ തായമ്പകയിലൂടെ അത്ഭുതം സൃഷ്ടിച്ച് എട്ടാം ക്ലാസുകാരൻ
തിരുവനന്തപുരം: തെക്കൻ തായമ്പക എന്ന ശാസ്ത്രീയ ചെണ്ടമേളത്തിലൂടെ അത്ഭുതം സൃഷ്ടിച്ച് തിരുവനന്തപുരത്തെ ഒരു എട്ടാം ക്ലാസുകാരൻ. വെറും രണ്ടു മാസത്തെ പരിശീലനം കൊണ്ടാണ് വട്ടപ്പാറ സ്വദേശിയായ ശ്രീരാഗ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടവും കൈവരിച്ചത്. നിലവിൽ ഗിന്നസ് നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ശ്രീരാഗ്.
advertisement
2/5
അഞ്ചാം വയസ്സിൽ ശാസ്ത്രീയ ചെണ്ടമേളത്തോട് തോന്നിയ താല്പര്യമാണ് പിൽക്കാലത്ത് പതിനാലുകാരനായ ശ്രീരാഗിനെ തെക്കൻ തായമ്പക എന്ന വ്യത്യസ്ത മേളത്തിലേക്ക് എത്തിച്ചത്. യൂട്യൂബ് വീഡിയോ കണ്ട ശേഷം സ്വന്തമായാണ് ശ്രീരാഗ് തെക്കൻ തായമ്പകയിൽ പരിശീലനം ശ്രദ്ധിച്ചത്.
advertisement
3/5
വലതുകാൽ വീക്ക് ചെണ്ടയിലും, ഇടതു കാൽ ഇലതാളത്തിലും, ഇടതുകൈ ഇടൻ തല ചെണ്ടയിലും, വലതുകൈ ചെണ്ടയിലുമായാണ് ശ്രീരാഗ് തായമ്പക അവതരിപ്പിക്കുന്നത്. വലിയ ശാരീരിക അധ്വാനം വേണ്ടിവരുന്ന തെക്കൻ തായമ്പകയുടെ പരിശീലനം ശ്രീരാഗ് രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്.
advertisement
4/5
പരിശീലനം തുടങ്ങി നാലാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. രണ്ടുമാസത്തിനുള്ളിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടവും കൈവരിച്ചു.തുടർച്ചയായ 40 മിനിട്ട് നീണ്ട മേളത്തിലൂടെയാണ് ഏഷ്യൻ റെക്കോർഡ് ഓഫ് ബുക്ക് നേട്ടം സ്വന്തമാക്കിയത്.
advertisement
5/5
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ രണ്ടുമണിക്കൂർ നീളുന്ന മേളം അവതരിപ്പിക്കാനാണ് തീരുമാനം. ഈ നേട്ടം കൂടി കരസ്ഥമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ശ്രീരാഗ്. വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീരാഗ്.
മലയാളം വാർത്തകൾ/Photogallery/Life/
തെക്കൻ തായമ്പകയിലൂടെ അത്ഭുതം സൃഷ്ടിച്ച് എട്ടാം ക്ലാസുകാരൻ; രണ്ടു മാസത്തെ പരിശീലനത്തിലൂടെ റെക്കോർഡ് ബുക്കിലേക്ക്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories