കോവിഡ് 19: സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് കേന്ദ്ര സംഘം

Last Updated:

കേരളത്തിലെ സന്ദർശനം പൂർത്തിയാക്കിയ സംഘം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം. കേരളത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ മിൻഹാജ് അലം, ദേശീയ രോഗനിയന്ത്രണ കേന്ദ്രം ഡയറക്ടർ എസ്.കെ. സിംഗ് എന്നിവരടങ്ങിയ സംഘമാണ് കേരളം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയത്.
കേരളത്തിലെ കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സംഘം പരിശോധിച്ചു. കേരളത്തിന്റെത് കൃത്യമായ ഇടപെടലെന്ന് കേന്ദ്രസംഘം വിലയിരുത്തി. കേന്ദ്രത്തിന് റിപ്പോർട്ട് കൈമാറുമെന്നും സംഘം അറിയിച്ചു.
കേന്ദ്രസംഘം ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രോഗവ്യാപന സ്ഥിതിയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രസംഘത്തിനു മുന്നില്‍ വിശദീകരിച്ചു. മികച്ച ചർച്ചയായിരുന്നെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
കോവിഡിന്റെ കുത്തനെയുള്ള വർദ്ധനവ് തടയാൻ സാധിച്ചു എന്നതാണ് കേരളത്തിന്റെ വിജയം. ഇപ്പോൾ കോവിഡ് കേസ് കൂടുന്നത് അസ്വാഭാവികം അല്ല. വലിയ വർദ്ധനവ് ഉണ്ടാകേണ്ട ഇടത്താണ് ഇത്. കേരളം തുടക്കം മുതൽ ശാസ്ത്രീയ മാർഗമാണ് സ്വീകരിച്ചത്. വാക്സിനേഷൻ ആരംഭിക്കുമ്പോൾ കൂടുതൽ ജീവനുകൾ രക്ഷിക്കാൻ കേരളത്തിന് സാധിക്കും. വാക്സിൻ കൃത്യമായി എത്തും എന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനം ഉണ്ടാകുമായിരുന്നു. എന്നാൽ അത് തടയാൻ സാധിച്ചതും മരണ നിരക്ക് കുറച്ച് നിർത്തിയതും സംസ്ഥാനത്തിന്റെ വിജയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
കേരളത്തിലെ രോഗവ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി സമയബന്ധിതമായി വാക്സിൻ നൽകണമെന്ന് ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് കേന്ദ്ര സംഘം
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement