തന്നോട് മിണ്ടാത്ത 17കാരിയെ സഹപാഠി പാടത്തു വെച്ച് കുത്തിക്കൊലപ്പെടുത്തി

Last Updated:

അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു

News18
News18
തന്നോട് മിണ്ടിയില്ലെന്ന് ആരോപിച്ച് 17കാരിയെ സഹപാഠി പാടത്തു വെച്ച് കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായാണ് പെൺകുട്ടിയെ സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള കൃഷിയിടത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പ്രതിയിലേക്കെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ കൃഷിയിടത്തിലേക്ക് പെൺകുട്ടിയെ എത്തിക്കുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തന്നോട് മിണ്ടാത്ത 17കാരിയെ സഹപാഠി പാടത്തു വെച്ച് കുത്തിക്കൊലപ്പെടുത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement