ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

Last Updated:

പ്രതി മദ്യത്തിന് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചോക്ലേറ്റ് വാങ്ങാൻ പണംചോദിച്ചതിന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം നടന്നത്. ലാത്തൂർ ജില്ലയിലെ ഉദ്ഗിർ താലൂക്കിലെ ഭീമ തണ്ട സ്വദേശി ബാലാജി റാത്തോഡ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലുവയസുകാരിയായ മകൾ ചോക്ളേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോപാകുലനായ പ്രതി സാരി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
റാത്തോഡ് മദ്യത്തിന് അടിമയായിരുന്നെന്നും ഇത് കുടുംബത്തിൽ പതിവായി വഴക്കുകൾക്ക് കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ മദ്യപാനം കാരണം ഭാര്യ വർഷ സ്വന്തം വീട്ടിലായിരുന്നു താമസം. ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ഭാര്യ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചതിന് നാലുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement