പണമോ സ്വർണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം; പലരും കെട്ടിയത് താലി മാത്രം

Last Updated:

വിവാഹം കഴിച്ചവരിൽനിന്ന്‌ നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നത്

രേഷ്മ
രേഷ്മ
തിരുവനന്തപുരം: സ്നേഹത്തിനായാണ് പത്തോളം വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രേഷ്മ കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. വിവാഹം കഴിച്ചവരിൽനിന്ന് പണം തട്ടാനുള്ള ആസൂത്രിതമായ ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതും വായിക്കുക: രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം
പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന്‌ നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. ‍ഭർതൃവീട്ടുകാരോടും നല്ല അടുപ്പമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമെന്ന് രേഷ്മയുടെ മൊഴി സത്യമാണെന്നാണ് വിലയിരുത്തല്‍.
ഇതും വായിക്കുക: 10 ഭർത്താക്കന്മാരെ വിളിക്കാൻ രേഷ്മയ്ക്ക് പ്രത്യേക സമയം; കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം
യാത്രാവശ്യങ്ങൾക്കുള്ള പണം മാത്രമാണ് ഭർത്താക്കന്മാരിൽനിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറിൽ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവർ വാളകത്തെ വീട്ടിൽനിന്നു പോയിരുന്നത്. കൃത്യമായ ഒരു സമയക്രമം ത‌യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. തന്നെ അറസ്റ്റുചെയ്ത്‌ ജയിലിൽ അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പൊലീസിനോടു പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണമോ സ്വർണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം; പലരും കെട്ടിയത് താലി മാത്രം
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement