Malappuram | മലപ്പുറത്ത് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; ദമ്പതികൾ പിടിയിൽ

Last Updated:

വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച വൈകീട്ടാണ് വാഹന പരിശോധനക്കിടെ പണം പിടികൂടിയത്...

Black-money
Black-money
ജിഷാദ് വളാഞ്ചേരി
മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയിൽ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച വൈകീട്ടാണ് വാഹന പരിശോധനക്കിടെ പണം പിടികൂടിയത്.
സംഭവത്തിൽ എറണാകുളത്ത് താമസിക്കുന്ന പൂണെ സ്വദേശികളായ ദമ്പതികളെ പോലീസ് പിടികൂടി. ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വളാഞ്ചേരി ജങ്ഷന് സമീപം കാത്തുനിന്ന് പൊലീസ് സംഘം പണവുമായി എത്തിയ കാർ വളയുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കും.
advertisement
Summary- One crore 80 lakh and fifty thousand rupees of cash was seized after attempting to smuggle. The money was seized during a vehicle search conducted by the police on Thursday evening in Malappuram Valancherry. The money was seized during a vehicle check at Valancherry junction on Thursday evening.
നടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ: വീട്ടിൽ അതിക്രമിച്ചു കയറി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. തമിഴ് സിനിമാ-സീരിയൽ താരത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ മധുരവയൽ സ്വദേശി കണ്ണദാസൻ, രാമപുരം സ്വദേശി ശെൽവകുമാർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
advertisement
നടിയുടെ വലരസവക്കത്തെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വാതിൽ കുറ്റിയിട്ട അക്രമിസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി നടിയെ വിവസ്ത്രയാക്കുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. അതിനുശേഷം നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നാലെ നടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും അലമാരയിൽ ഉണ്ടായിരുന്ന 55000 രൂപയും തട്ടിയെടുത്ത ശേഷം പെട്ടെന്ന് അവിടെ നിന്ന് കടന്നുകളഞ്ഞു. ഇവർ ബൈക്കിലാണ് വന്നതെന്ന് നടി നൽകിയ പരാതിയിൽ പറയുന്നു.
advertisement
നടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വൈകാതെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. എന്നാൽ നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കാനായില്ല. സംഭവത്തിന് ശേഷം ഫോൺ തറയിൽ എറിഞ്ഞുടച്ചെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറയുന്നു.
advertisement
മത്സ്യവിൽപ്പനക്കാരനാണ് പ്രതി കണ്ണദാസനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ മുമ്പ് ക്രിമിനൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നടിയുടെ താമസസ്ഥലത്ത് മൽസ്യവ്യാപാരം നടത്തിയിരുന്നത് ഇയാളാണെന്നാണ് സൂചന. നടി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയാണ് കണ്ണദാസൻ സുഹൃത്തായി ശെൽവകുമാറിനെയും കൂട്ടി കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Malappuram | മലപ്പുറത്ത് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; ദമ്പതികൾ പിടിയിൽ
Next Article
advertisement
'പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ?' പ്രധാനമന്ത്രിയുടെ ചായസത്ക്കാരത്തിൽ പങ്കെടുത്തതിനെതിരെ ജോൺ ബ്രിട്ടാസ്
'പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ?' ജോൺ ബ്രിട്ടാസ്
  • പ്രധാനമന്ത്രിയുടെ ചായസത്കാരത്തിൽ പ്രിയങ്ക ഗാന്ധി അടക്കം പങ്കെടുത്തതിനെジョൺ ബ്രിട്ടാസ് വിമർശിച്ചു

  • മഹാത്മാഗാന്ധിയുടെ പേരമാറ്റം ബില്ലിന് പിന്നാലെ ചായസൽക്കാരത്തിൽ പങ്കെടുത്തത് കളങ്കമാണെന്ന് ആരോപണം

  • ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാനുള്ള ആലോചനകൾ കേന്ദ്രം ആരംഭിച്ചതായിジョൺ ബ്രിട്ടാസ് പറഞ്ഞു

View All
advertisement